12
Oct 2025
Sun
12 Oct 2025 Sun
Kothamangalam love jihad case

കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്തതിന് ലവ് ജിഹാദ് അല്ലെന്ന് പോലീസ് ്അന്വേഷണത്തില്‍ കണ്ടെത്തി. ബിജെപിയുടെ ലൗ ജിഹാദ് പ്രചാരണം പൊളിക്കുന്നതാണ് അന്വേഷണ റിപോര്‍ട്ട്. പ്രചാരണം കൊഴുപ്പിക്കുന്നതിന് രണ്ട് കേന്ദ്ര മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ വാദങ്ങള്‍ പൊളിക്കുന്നതായിരുന്നു പൊലീസിന്റെ കുറ്റപത്രം.

whatsapp കോതമംഗലത്തെ 23കാരിയുടെ ആത്ഹത്യക്ക് കാരണം 'ലൗ ജിഹാദ്' അല്ല; ബിജെപിയുടെ വാദം പൊളിച്ച് പോലീസ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിന് തെളിവില്ലെന്നും ബന്ധത്തില്‍ നിന്ന് ആണ്‍ സുഹൃത്ത് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ഇരുവരും നേരത്തെ വിവാഹിതാരാവാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ റമീസ് പെണ്‍കുട്ടിയുടെ ഫോണ്‍ അറ്റന്റ് ചെയ്യാതായി. ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനായതിനാലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് കണ്ടെത്തല്‍.

മരണത്തിന് കാരണം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് യുവതിയുടെ കുടുംബമാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നാലെ പെണ്‍കുട്ടി ലവ് ജിഹാദിന്റെ ഇരയാണെന്നാരോപിച്ച് ബിജെപി രംഗത്തുവരികയുമായിരുന്നു. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിന് തെളിവില്ലെന്നാണ് അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ALSO READ: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹരജി; ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും

ആണ്‍ സുഹൃത്ത് റമീസാണ് കേസിലെ ഒന്നാം പ്രതി. റമീസിന്റെ പിതാവും മാതാവും സുഹൃത്തുമാണ് മറ്റു പ്രതികള്‍. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം, ആത്മഹത്യാപ്രേരണ കുറ്റം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണുള്ളത്. 23കാരിയുടെ ആത്മഹത്യക്കുറിപ്പില്‍ ആണ്‍ സുഹൃത്ത് റമീസ്, റമീസിന്റെ മാതാപിതാക്കള്‍ എന്നിവരെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. കേസില്‍ ആകെ 55 സാക്ഷികളാണുള്ളത്.

കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിക്കും. ആഗസ്റ്റ് ഒന്‍പതിനാണ് കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.