04
Dec 2025
Mon
04 Dec 2025 Mon
whatsapp telegram

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ വാട്സ്ആപ്പ്, സിഗ്‌നല്‍, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ക്ക് സജീവമായ സിം കാര്‍ഡ് (അരശേ്‌ല ടകങ ഇമൃറ) ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

whatsapp സിം ബൈന്‍ഡിങ് നിര്‍ബന്ധമാക്കി; വാട്‌സാപ്പിനും ടെലഗ്രാമിനും കര്‍ശന നിയന്ത്രണവുമായി കേന്ദ്രം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന നിര്‍ദ്ദേശങ്ങള്‍:

സിം ബൈന്‍ഡിംഗ്: 2025-ലെ ടെലികമ്മ്യൂണിക്കേഷന്‍ സൈബര്‍ സുരക്ഷാ ഭേദഗതി നിയമം അനുസരിച്ച്, ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുള്ള സിം കാര്‍ഡ് ഫോണില്‍ ആക്ടീവല്ലെങ്കില്‍, ആ മെസേജിങ് സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദ്ദേശിച്ചു.

സമയപരിധി: ഈ പുതിയ നിര്‍ദ്ദേശം 90 ദിവസത്തിനകം നടപ്പാക്കണം. നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് 120 ദിവസത്തിനകം ആപ്ലിക്കേഷനുകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും വേണം.

വെബ് വേര്‍ഷനുകള്‍ക്ക് നിയന്ത്രണം: വാട്സ്ആപ്പ് വെബ് പോലുള്ള വെബ് വേര്‍ഷനുകള്‍ക്കും നിയന്ത്രണമുണ്ട്. ഇത്തരം സേവനങ്ങള്‍ ആറു മണിക്കൂറില്‍ ഒരിക്കല്‍ സ്വമേധയാ ലോഗ്ഔട്ടാകും. സിം സജീവമല്ലെങ്കില്‍ വീണ്ടും ലോഗിന്‍ ചെയ്യാനും സാധിക്കില്ല.

എന്തുകൊണ്ട് ഈ നടപടി?

നിലവില്‍ സിം കാര്‍ഡ് നീക്കം ചെയ്താലും പ്രവര്‍ത്തനരഹിതമാക്കിയാലും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നത് സൈബര്‍ സുരക്ഷാ ദുര്‍ബലത സൃഷ്ടിക്കുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുര്‍ബലത മുതലെടുത്ത് കുറ്റവാളികള്‍ വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തടയാന്‍ പുതിയ നിയമം സഹായിക്കും. പുതിയ സിം-ബൈന്‍ഡിംഗ് നിയമം വഴി ബാങ്കിംഗ്, യുപിഐ ആപ്പുകളുടെ അതേ സുരക്ഷാ മാനദണ്ഡങ്ങള്‍ മെസേജിങ് ആപ്പുകള്‍ക്കും ബാധകമാകും. ഉപയോക്താക്കളെയും ഉപകരണങ്ങളെയും എളുപ്പത്തില്‍ കണ്ടെത്തുന്നതിലൂടെ വഞ്ചനയും സ്പാമും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചട്ടങ്ങള്‍ പാലിക്കാതിരുന്നാല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ട് 2023 പ്രകാരം കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.