04
Nov 2025
Mon
04 Nov 2025 Mon
dispute over church clash

റാന്നി: നാറാണംമൂഴിയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അവകാശത്തെ ചൊല്ലി ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്ക് എത്തിച്ചപ്പോള്‍ റാന്നി താലൂക്ക് ആശുപത്രിയിലും പരസ്പരം ഏറ്റുമുട്ടി. പൊതുമുതല്‍ നശിപ്പിച്ചതിന് 19 പേര്‍ക്കെതിരെ റാന്നി പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. രാത്രിയോടെ എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചു.

whatsapp ചര്‍ച്ചില്‍ ഇരുവിഭാഗം ഏറ്റുമുട്ടി; പരിക്കേറ്റവര്‍ ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയും അടി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാറാണംമൂഴി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ തോമ്പിക്കണ്ടം അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യ എന്ന ആരാധനാലയത്തിലാണ് രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കോഴഞ്ചേരി കാവുങ്കല്‍ വി.ജെ. സൈമണ്‍ (67), എരുമേലി ഓലിക്കല്‍ ജോസ് ജോര്‍ജ് (54), ഇടമുറി പള്ളിപ്പറമ്പില്‍ സജി ഡാനിയേല്‍ (44) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

20വര്‍ഷം മുമ്പ് പാസ്റ്റര്‍ രണ്ട് സെന്റ് സ്ഥലം വാങ്ങി 15ഓളം പെന്തക്കോസ്ത് വിശ്വാസികളെ ചേര്‍ത്ത് തുടങ്ങിയതാണ് ഈ ചര്‍ച്ച്. ഇതില്‍ മൂന്ന് കുടുംബങ്ങള്‍ ഈ പാസ്റ്ററുടെ കീഴില്‍ ആരാധനയ്ക്ക് തയ്യാറായിരുന്നില്ല. ഇന്നലെ എതിര്‍ചേരിയിലെ പാസ്റ്റര്‍മാരായ രണ്ട് പേരുടെ നേതൃത്വത്തില്‍ ആരാധനക്ക് വന്നപ്പോള്‍ ചര്‍ച്ച് അവകാശിയെന്ന് പറയുന്ന പാസ്റ്ററുടെ നേതൃത്വത്തില്‍ താഴിട്ട് പൂട്ടിയിരുന്നു. തുടര്‍ന്ന് മറുവിഭാഗം പൂട്ട് പൊട്ടിച്ച് ചര്‍ച്ചിന്റെ ഉള്ളില്‍ പ്രവേശിച്ചു. ഇതിനെ ചോദ്യം ചെയ്തതതാണ് സംഘര്‍ഷത്തിന് കാരണമായി പറയുന്നത്.

ALSO READ: തള്ളിയിട്ടപ്പോള്‍ ട്രെയ്‌നിന്റെ ചവിട്ട് പടിയില്‍ പിടിച്ചുതൂങ്ങി; അപായ ചങ്ങല വലിച്ച് രക്ഷപ്പെടുത്തി സഹയാത്രക്കാര്‍; ഭീതിവിട്ടുമാറാതെ അര്‍ച്ചന

സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇരുപക്ഷവും സംഘടിച്ചെത്തി ഇവിടെയും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ആശുപത്രിയിലെ ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ആശുപത്രി പ്രവര്‍ത്തനത്തിന് തടസ്സം വരുത്തുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരെ തള്ളുകയും ചെയ്തതായി പറയുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ പരാതിയില്‍ റാന്നി പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ആശുപത്രിയില്‍ നാശനഷ്ടം വരുത്തിയതിന് 19 പേരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. പള്ളിയില്‍ അതിക്രമിച്ച കയറിയതിന് രണ്ട് പാസ്റ്റര്‍മാര്‍ക്കെതിരെയും മര്‍ദനത്തിന് മറ്റുചിലര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കോട്ടാങ്ങല്‍ നെടുമ്പാല മുള്ളന്‍കുഴിയില്‍ എം. രാജു പോള്‍ (59), കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കല്ലിങ്കല്‍ പറമ്പില്‍ ബേബി (65), കുളത്തൂര്‍ നെടുമ്പാല മുള്ളാന്‍കുഴിയില്‍ എം. ബ്ലെസ്സന്‍ (30), പെരുമ്പെട്ടി ചാന്തുര്‍ ചാലാപ്പള്ളി മാടക്കാട് എം.സി. ശശിധരന്‍ (60), വായ്പൂര് പെരുമ്പാറ തൃച്ചൂര്‍ പൂരം ബിനു ടി. ബേബി (49), എഴുമറ്റൂര്‍ പുത്തന്‍വീട്ടില്‍ സാംസണ്‍ പി. സാബു (27), പാടി മണ്‍ പെരുമ്പാറ കാരങ്ങാട്ട് ബിനു ജോസഫ് (39), പെരുമ്പാറ പാറേപള്ളിയില്‍ പി.സി. തോമസ് (56), കാഞ്ഞീറ്റുകര, കുന്നംപാറക്കല്‍ കെ. അനീഷ് (40), ചരല്‍ക്കുന്ന് കാവുങ്കല്‍ അനീഷ് ജോസഫ് സൈമണ്‍ (43), പഴവങ്ങാടി ചെല്ലക്കാട് മാടത്തും പടി ചാമക്കാലയില്‍ ഡാനിയേല്‍ സി. ചാക്കോ (55), മണിമല ആലപ്ര കുരുമ്പയില്‍ ജോസ് (58), കാഞ്ഞീറ്റുകര കുന്നംപാറക്കല്‍ സോമനാഥന്‍ (43), ചേത്തക്കല്‍ കോതാനി പാട്ടത്തില്‍ പി.സി. ശ്യാംകുമാര്‍ (48), മാടത്തുംപടി ചാമക്കാലയില്‍പീറ്റര്‍ തോമസ് (43), പെരുമ്പാറ അതബോലിക്കല്‍, ഫാന്‍സിലി വര്‍ഗീസ് (55), ആനിക്കാട് പള്ളിക്കല്‍ ജോസഫ് സി. തോമസ് (48), എഴുമറ്റൂര് പുല്ലേലി മണ്ണില്‍ മത്തായി സക്കറിയ (65), മാടത്തുംപടി ജോമോന്‍ പി. ഡാനിയേല്‍ (37) എന്നിവര്‍ക്കെതിരെയാണ് റാന്നി പൊലീസ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം, രാത്രിയോടെ എല്ലാവര്‍ക്കും ജാമ്യം നല്‍കി വിട്ടയച്ചു.