30
Oct 2025
Sat
30 Oct 2025 Sat
gold ornaments found from Unnikrishnan Pottys Blore flat

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. ബംഗളൂരു മല്ലേശ്വരത്തെ ഫ്ളാറ്റില്‍ നിന്ന് 150 ഗ്രാം സ്വര്‍ണമാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്ളാറ്റിലേക്ക് എത്തിയത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്ഐടി സംഘം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തെളിവെടുപ്പിനെത്തിയിരുന്നു.

whatsapp ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളുരുവിലെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേര്‍തിരിച്ച് സ്വര്‍ണം കൈക്കലാക്കാന്‍ പോറ്റി സ്വര്‍ണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവില്‍ നിന്നാണ്. ഇതും, പോറ്റിക്ക് ബംഗളൂരുവില്‍ ലഭിച്ച സഹായങ്ങളും എസ്ഐടി അന്വേഷിക്കും. ഹൈദരാബാദിലും എത്തി തെളിവെടുപ്പ് നടത്തും. ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളിയില്‍ നിന്ന് പോറ്റി വേര്‍തിരിച്ചെടുത്ത സ്വര്‍ണം ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനായിരുന്നു വാങ്ങിയത്. ഒരാഴ്ച മുമ്പ് എസ്ഐടി ഗോവര്‍ധന്റെ മൊഴിയെടുത്തിരുന്നു. സ്വര്‍ണം പോറ്റിയില്‍ നിന്ന് വാങ്ങിയെന്ന് ഗോവര്‍ധന്‍ സമ്മതിച്ചു. തുടര്‍ന്ന് ബെല്ലാരിയില്‍ എത്തി എസ്ഐടി സ്വര്‍ണം വീണ്ടെടുത്തു. 400 ഗ്രാമിലധികം സ്വര്‍ണമാണ് കണ്ടെടുത്തത്.

ALSO READ: 19 പേര്‍ വെന്തുമരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത് 234 സ്മാര്‍ട്ട് ഫോണുകള്‍