09
Oct 2025
Tue
09 Oct 2025 Tue
hameed faizy and KM Shaji

Hameed Faizy Ambalakkadav against KM Shaji കോഴിക്കോട്: മുസ്ലിം ലീഗ് നോതാവ് കെഎം ഷാജി പാര്‍ട്ടിയെ ഉപയോഗിച്ച് മുജാഹിദ് ആശയം ഒളിച്ച് കടത്താന്‍ ശ്രമിക്കുകയാണെന്ന് സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വിശുദ്ധാത്മാക്കളുടെ കബറിടത്തില്‍ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയില്‍ ഷാജി നടത്തിയ പ്രസ്താവന സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീര്‍ത്തും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സുന്നികള്‍ക്ക് എതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ലിതെന്നും അദ്ദേഹം പറയുന്നു.

whatsapp 'പാണക്കാട് തങ്ങന്മാരുടെ മഖാമുകളില്‍ തുണി വിരിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?' കെഎം ഷാജിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹമീദ് ഫൈസി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുന്നികള്‍ക്കെതിരെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനെതിരെയും സുന്നി സംഘടനകള്‍ക്കെതിരെയും കഴിഞ്ഞ കുറച്ച് കാലമായി ചിലര്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നു. സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന രീതി ആര്‍ക്കും ഗുണം ചെയ്യില്ല.

ALSO READ: സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍: അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ചു; സനാതന ധര്‍മത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് മുദ്രാവാക്യം

മുസ്ലിം ലീഗില്‍ ഏറ്റവും ആദരണീയരായ നേതാക്കളായി കരുതപ്പെടുന്ന പാണക്കാട് സാദാത്തുക്കളുടെ മഖാമുകളില്‍ വസ്ത്രം വിരിച്ചതിനെ കുറിച്ച് എന്താണ് ഷാജിക്ക് പറയാനുള്ളത്? -എന്നും ഹമീദ് ഫൈസി ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിശുദ്ധാത്മാക്കളുടെ കബറിടത്തില്‍ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നടത്തിയ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീര്‍ത്തും പ്രതിഷേധാര്‍ഹവുമാണ്.

സുന്നികള്‍ക്ക് എതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ലിത്.

സുന്നികള്‍ക്കെതിരെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനെതിരെയും സുന്നി സംഘടനകള്‍ക്കെതിരെയും കഴിഞ്ഞ കുറച്ച് കാലമായി ചിലര്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നു. സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന രീതി ആര്‍ക്കും ഗുണം ചെയ്യില്ല. മുജാഹിദ് വിഭാഗങ്ങള്‍ക്ക് മുസ്ലിം ലീഗില്‍ എത്ര ഉയര്‍ന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികള്‍ അതുള്‍ക്കൊള്ളും. പക്ഷേ, ആ സ്ഥാനത്തിരുന്ന് കൊണ്ട് മുസ്ലീങ്ങളുടെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെയും അവര്‍ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തി കാണിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല.

ഈ പ്രസ്താവനയിലൂടെ മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നത്. മന്ത്രിമാക്കും പാര്‍ട്ടി നേതാക്കള്‍ക്കും മതവിശ്വാസവും മതാനുഷ്ഠാന കര്‍മ്മങ്ങളും എത്ര വരെ നിര്‍വഹിക്കാം എന്ന് ഷാജി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

മുസ്ലിം ലീഗില്‍ ഏറ്റവും ആദരണീയരായ നേതാക്കളായി കരുതപ്പെടുന്ന പാണക്കാട് സാദാത്തുക്കളുടെ മഖാമുകളില്‍ വസ്ത്രം വിരിച്ചതിനെ കുറിച്ചും മുസ്ലിം ലീഗ് നേതാക്കന്മാര്‍ മഹാന്മാരുടെ മഖ്ബറകള്‍ സിയാറത്ത് ചെയ്യുന്നതും അവിടെ വസ്ത്രം വിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണ് ഷാജിക്ക് പറയാനുള്ളത്.?
അബ്ദുല്‍ ഹമീദ് ഫൈസി