01
Apr 2026
Wed
01 Apr 2026 Wed
man kills female friend in vishakhapatnam

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിലും സ്യൂട്ട് കേസിലുമായി സൂക്ഷിച്ചു. വിശാഖപട്ടണം സ്വദേശി മോണിക്കയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേവി ഉദ്യോഗസ്ഥനായ രവീന്ദ്രയെ പൊലിസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ല്‍ ഡേറ്റിങ് ആപ്പ് വഴിയാണ് മോണിക്കയും രവീന്ദ്രയും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. 2024ല്‍ രവീന്ദ്ര മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നീട് മോണിക്ക ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി പൊലിസ് പറഞ്ഞു.

മൂന്നരലക്ഷത്തോളം രൂപ ഇത്തരത്തില്‍ മോണിക്കയ്ക്ക് നല്‍കിയെന്ന് പിടിയിലായ രവീന്ദ്ര പൊലിസിനെ അറിയിച്ചു. തുടര്‍ന്നാണ് മോണിക്കയെ കൊലപ്പെടുത്താന്‍ രവീന്ദ്ര തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഭാര്യ വീട്ടിലില്ലാത്ത സമയത്ത്, രവീന്ദ്ര മോണിക്കയെ വിളിച്ചുവരുത്തി. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ മോണിക്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഓണ്‍ലൈനില്‍ കത്തി ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ ശേഷം, മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിലും ക്യാരിബാഗിലും സ്യൂട്ട് കേസിലുമായി സൂക്ഷിച്ചു. തലയും കൈകാലുകളും സിംഹാചലത്തെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടിട്ട് കത്തിച്ചു. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് കൊലപാതക കാര്യം പറഞ്ഞു. ഈ സുഹൃത്ത് രവീന്ദ്രയുടെ ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. ഭാര്യയാണ് പൊലിസില്‍ വിവരം അറിയിച്ചത്.