22
Feb 2023
Tue
22 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ലോകക്രിക്കറ്റില്‍ വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പ്രസ്താവനയുമായി ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഫിറ്റ്‌നെസ് നിലനിര്‍ത്താനായി നിരോധിത മരുന്നുകള്‍ കുത്തിവയ്ക്കുന്നുവെന്ന വിവാദ പരാമര്‍ശവുമായാണ് ചേതന്‍ ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്. ഒരു ദേശീയ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളുമായി ചേതന്‍ ശര്‍മ്മ രംഗത്തെത്തിയത്.

ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഇന്ത്യന്‍ ടീമിലെ നിരവധി താരങ്ങള്‍ നിരോധിത മരുന്ന് കുത്തിവയ്ക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗം ഡോപ്പിങ് ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും ശര്‍മ്മ വ്യക്തമാക്കുന്നു. കഴിവുള്ള 100 ശതമാനം ഫിറ്റായ മറ്റ് താരങ്ങളുടെ അവസരമാണ് ഇത് കാരണം ഇല്ലാതാവുന്നത്. ഇന്ത്യന്‍ ടീമിലെ 85 ശതമാനം താരങ്ങളും പൂര്‍ണ്ണമായും ഫിറ്റ് അല്ല. എന്നാല്‍ ഇവരെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് മുകളില്‍ നിന്ന് ലഭിക്കുന്നത്.ദേശീയ ക്രിക്കറ്റ് അക്കാദമിയും ഇതിന് കൂട്ടുനില്‍ക്കുന്നു-ശര്‍മ്മ പറയുന്നു.
രോഹിത്ത് ശര്‍മ്മ, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ ചീഫ് സെല്കടര്‍മാരെ സ്വാധീനിക്കാറുണ്ട്. ഉടന്‍ തന്നെ രോഹിത്ത് ശര്‍മ്മ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീങ്ങും. പകരം മൂന്ന് ഫോര്‍മാറ്റിലും ഹാര്‍ദ്ദിക്ക് ക്യാപ്റ്റനായി വരും. സീനിയര്‍ താരങ്ങള്‍ നിലനില്‍പ്പിനായി മറ്റ് താരങ്ങളെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാറുമുണ്ട്. വിരാട് കോഹ്‌ലിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള അസ്വാരസ്യങ്ങളും ചേതന്‍ ശര്‍മ്മ വ്യക്തമാക്കുന്നുണ്ട്.