07
Mar 2026
Sat
07 Mar 2026 Sat
Russia and China aiding Iran

Russia and China aiding Iran ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്നതിനിടെ, അത്യാധുനിക ചൈനീസ് നിരീക്ഷണ കപ്പലായ ‘ലിയാവോവാങ്-1’ (Liaowang-1) ഗള്‍ഫ് ഓഫ് ഒമാനില്‍ നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി അവസാനം മുതല്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണ് ഈ കപ്പല്‍ മേഖലയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കന്‍ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ചൈന ഇറാനു കൈമാറുന്നതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിനു പുറമെ ഇറാനു വേണ്ട സാമ്പത്തിക സഹായങ്ങളും സൈനിക ഉപകരണങ്ങള്‍ക്ക് ആവശ്യമായ ഘടകങ്ങളും (parts) നല്‍കാന്‍ ചൈന തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും ചൈനീസ് കപ്പലുകള്‍ക്ക് നേരെ ഇതുവരെ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.

സഹായവുമായി റഷ്യയും

ALSO READ: കോങ്ങാട് എംഎല്‍എ രണ്ട് മണിക്കൂര്‍ ഡിജിറ്റല്‍ അറസ്റ്റില്‍ കുടുങ്ങി; തട്ടിപ്പാണെന്ന് മനസ്സിലായത് ഡ്രൈവര്‍ വന്ന് പറഞ്ഞപ്പോള്‍

ഇറാനിലെ യുഎസ് സ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യ ഇറാനു കൈമാറുന്നു എന്ന റിപ്പോര്‍ട്ടുകളോട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് (Pete Hegseth) പ്രതികരിച്ചു. സിബിഎസ് ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്:

പസിഡന്റ് ട്രംപിന് കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ എല്ലാ നീക്കങ്ങളും അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പരസ്യമായോ അല്ലാതെയോ നടക്കാന്‍ പാടില്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി.

നിലവിലെ സാഹചര്യത്തില്‍ ചൈനയും റഷ്യയും ഇറാനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. വന്‍ശക്തികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.