ഗസ: വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൗണിൽ ഹമാസ് വെച്ച കെണിയിൽ വീണു ഇസ്രായേൽ സൈനികർ. ഒറ്റയടിക്ക് ആറു സൈനികർ ആണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
|
തിങ്കളാഴ്ച രാത്രി ആണ് സംഭവം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായും ചിലരുടെ നിലഗുരുതരം ആണെന്നും അൽ-ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു സൈനികനെ കാണാനില്ല. ഇസ്രായേലി സൈനികരെ കൊണ്ടുപോകുന്ന ഒരു കവചിത വാഹനത്തെ ലക്ഷ്യമാക്കി പലസ്തീൻ പ്രതിരോധ പോരാളികൾ ഒരു സ്ഫോടകവസ്തു എറിയുക ആയിരുന്നു. തുടർന്ന് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ ഇസ്രായേലി സേനയ്ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയും ചെയ്തു.
ഗാസയുടെ വടക്കൻ അതിർത്തിക്കടുത്തുള്ള അഖ്സ്കലോൺ (അഷ്കെലോൺ) നിവാസികൾ ഒരു “വലിയ സ്ഫോടനം” കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, അതേസമയം പരിക്കേറ്റവരിൽ ഒരാൾ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് ഇസ്രായേലി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട സൈനികരിൽ രണ്ടുപേരുടെ പേര് പുറത്തുവിട്ടു. സ്റ്റാഫ് സാർജന്റ് മെയർ ഷിമോൺ അമർ (20), ജറുസലേമിൽ നിന്നുള്ളവർ സാർജന്റ് മോഷെ നിസ്സിം ഫ്രെച്ച് (20) എന്നിവർ ആണെന്ന് സൈന്യം അറിയിച്ചു.
ഇരുവരും കെഫിർ ബ്രിഗേഡിന്റെ നെറ്റ്സാ യെഹൂദ ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചു. മറ്റ് സൈനികരുടെ പേരുകൾ പിന്നീട് പുറത്തുവിടും
At least six Israeli soldiers were killed and ten others wounded—some critically—during a major resistance operation in Beit Hanoun, northern Gaza, on Monday. Another soldier remains missing, according to multiple Israeli media reports cited in Al-Jazeera. The incident occurred when Palestinian resistance fighters detonated an explosive device targeting an armored vehicle transporting Israeli soldiers.





