12
Sep 2026
Sat
12 Sep 2026 Sat
UAE Human Smuggling

അബുദാബി: യുഎഇ അതിര്‍ത്തി വഴി നിയമവിരുദ്ധമായി ആളുകളെ കടത്താന്‍ ശ്രമിച്ച രണ്ട് വ്യത്യസ്ത മനുഷ്യക്കടത്ത് ശ്രമങ്ങള്‍ യുഎഇ സുരക്ഷാ സേന തകര്‍ത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുകയും കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 18 ഏഷ്യന്‍ പൗരന്മാരെ രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്താനുള്ള പദ്ധതിയും, വിവിധ കേസുകളില്‍ തിരയുന്ന വിദേശ പൗരനെ രാജ്യത്ത് നിന്ന് കടത്താനുള്ള നീക്കവുമാണ് സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights):

മനുഷ്യക്കടത്ത് തടഞ്ഞു: യുഎഇ അതിർത്തി വഴി ആളുകളെ നിയമവിരുദ്ധമായി കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തി.

കുടുംബ യാത്രയെന്ന വ്യാജേന: സംശയം ഒഴിവാക്കാൻ കുടുംബാംഗങ്ങളെ കൂടെക്കൂട്ടി അതിർത്തി കടക്കാൻ ശ്രമിച്ച ഗൾഫ് പൗരൻ പിടിയിലായി.

വനിതയും മകളും കസ്റ്റഡിയിൽ: യാത്രാ വിലക്കുള്ള വിദേശ പൗരനെ കടത്താൻ ശ്രമിച്ച ഗൾഫ് വനിതയും മകളും അറസ്റ്റിൽ.

നിയമനടപടി: പിടിയിലായ എല്ലാ പ്രതികളെയും ചോദ്യം ചെയ്യലിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ആദ്യ കേസില്‍, ഒരു ഗള്‍ഫ് പൗരന്റെ സഹായത്തോടെ 18 ഏഷ്യന്‍ പൗരന്മാരെ ഘട്ടംഘട്ടമായി യുഎഇയിലേക്ക് നിയമവിരുദ്ധമായി കടത്താനായിരുന്നു പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റ് വഴി പ്രവേശിച്ച പ്രതിയെ കൃത്യമായ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ പോലീസ് പിടികൂടുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ സ്വന്തം കുടുംബത്തിലെ അഞ്ച് അംഗങ്ങളെയും, കടത്താന്‍ ശ്രമിച്ച രണ്ട് പേരെയും കൂടെക്കൂട്ടിയാണ് ഇയാള്‍ യാത്ര ചെയ്തത്. ഇതൊരു കുടുംബ യാത്രയാണെന്ന് വരുത്തിതീര്‍ത്ത് സുരക്ഷാ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം.

വാണ്ടഡ് ലിസ്റ്റിലുള്ള പ്രതിയെ കടത്താന്‍ ഗള്‍ഫ് വനിതയും മകളും
രണ്ടാമത്തെ സംഭവത്തില്‍, അറസ്റ്റ് വാറന്റുകളും യാത്രാ വിലക്കുകളും നേരിടുന്ന ഒരു വിദേശ പൗരനെ രാജ്യത്ത് നിന്ന് പുറത്തേക്ക് കടത്താനാണ് ശ്രമം നടന്നത്. ഒരു ഗള്‍ഫ് വനിതയും മകളും ചേര്‍ന്നാണ് ഈ കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തും കുടുംബാംഗങ്ങളെ കൂടെക്കൂട്ടിയുമാണ് ഇവര്‍ കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചത്.

ഈ സ്ത്രീ മുന്‍പും സമാനമായ രീതിയില്‍ അനധികൃതമായി ആളുകളെ അതിര്‍ത്തി കടത്തിയിട്ടുണ്ടെന്നും, മകളുടെ ഭര്‍ത്താവ് മുന്‍പ് ഇത്തരം കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രണ്ട് സംഭവങ്ങളിലും ഉള്‍പ്പെട്ട എല്ലാവരെയും യുഎഇ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. മനുഷ്യക്കടത്തിലും അതിര്‍ത്തി ലംഘനത്തിലും പങ്കാളികളായ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായി അന്വേഷിച്ചു വരികയാണ്. യുഎഇയുടെ അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ ജാഗ്രതയും കാര്യക്ഷമതയുമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.

Tags: UAE news, UAE border security, UAE human smuggling, Illegal entry UAE, UAE crime news Malayalam, Gulf news Malayalam, UAE Public Prosecution, Border control UAE, Gulf national arrested UAE, Infiltration foiled UAE

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക