ഒരാഴ്ചയ്ക്കിടെ നഗരത്തിൽ ഹൃദയാഘാതം മൂലം മരിച്ചത് 98 പേർ. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് ഞെട്ടിക്കുന്ന കണക്ക്. ഇതിൽ 44 പേർ ആശുപത്രിയിലാണ് മരിച്ചത്. 54 പേർ ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ മരണത്തിന് കീഴടങ്ങി. ലക്ഷ്പത് സിംഗാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്.
|
24 മണിക്കൂറിനിടെ നഗരത്തിലെ എസ്പിഎസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രം 14 പേർ ഹൃദയാഘാതം മൂലം മരിച്ചു. ഇവിടെ 604 ഹൃദ്രോഗികളാണ് ചികിൽസയിൽ തുടരുന്നത്. ശൈത്യകാലാവസ്ഥയിൽ നിന്ന് രോഗികളെ സംരക്ഷിക്കണമെന്ന് കാർഡിയോളജി ഡയറക്ടർ വിനയ് കൃഷ്ണ പറയുന്നു.
പ്രായമുള്ളവർ മാത്രമല്ല ചെറുപ്പക്കാർ പോലും ശൈത്യകാലത്ത് ഹൃദയാഘാതമുണ്ടായി എത്തുന്നുണ്ടെന്ന് ലഖ്നോ കിങ് ജോർജസ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഡോക്ടർ പറയുന്നു. കൊടുംതണുപ്പിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മുമ്പത്തേതിനേക്കാൾ ഹൃദയാഘാത മരണങ്ങളാണ് ഇപ്പോൾ രാജ്യത്ത് സംഭവിച്ചുവരുന്നത് എന്നത് ആശങ്ക ഉയർത്തുന്ന വിഷയമാണ്.



