09
Oct 2023
Sat
09 Oct 2023 Sat

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്വിസ് വനിത കൊല്ലപ്പെട്ടു. തിലക് നഗറിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തുനിന്ന് വെള്ളിയാഴ്ചയാണ് കൈയും കാലും ചങ്ങലകള്‍ ഉപയോഗിച്ച് ബന്ധിച്ച ശേഷം പ്ലാസ്റ്റിക് കവറുകൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ ഗുര്‍പ്രീത് സിങ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് രണ്ട് കോടി 25 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട യുവതിയും പ്രതിയും സ്വിസര്‍ലൻഡിൽ വച്ചാണ് പരിചയത്തിലായത്. യുവതിയെ കാണാന്‍ ഇയാള്‍ ഇടയ്ക്കിടെ സ്വിസര്‍ലഡിന് പോകാറുണ്ടായിരുന്നു.

ഇവര്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇയാളുടെ നിര്‍ദേശപ്രകാരം ഈ മാസം 11ന് യുവതി ഇന്ത്യയിലെത്തിയതായിരുന്നു. വാടകയ്‌ക്കെടുത്ത കാറിനുള്ളില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നെന്നാണ് നിഗമനം. പ്രതി ഗുര്‍പ്രീത് സിങ്ങിതെിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക