18
Nov 2025
Tue
18 Nov 2025 Tue
Supreme court refuses to halt CJP protest march on Sep 5

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആര്‍ തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസ്തംഭനം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എസ്ഐആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പിലാക്കിയാല്‍ അത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാന്‍ കഴിയില്ലെന്നുമാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ എസ്ഐആര്‍ നിര്‍ത്തിവയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ നിലവില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ 21-ന് അകം തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരം ഏല്‍ക്കേണ്ടതുണ്ട്. ഇത് ഭരണഘടനപരമായ ബാധ്യതയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി 1,76,000 ജീവനക്കാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. ഇതിനുപുറമെ സുരക്ഷയ്ക്കായി പോലീസ് ഉള്‍പ്പടെ 68,000 ജീവനക്കാരെയും വ്യന്യസിച്ചിട്ടുണ്ട്.

ALSO READ: ലീഗിന്റെ മൂന്ന് തവണ വ്യവസ്ഥ ലംഘിച്ച് പലരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥിയായി; സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എസ്ടിയു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു പോക്കര്‍ പാര്‍ട്ടി വിട്ടു

അതേസമയം, കേരളത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികള്‍ക്കായി 25,668 ജീവനക്കാരെ ആവശ്യമാണ്. ഫലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച് നടത്തിയാല്‍ കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. തിടുക്കപ്പെട്ട് എസ്‌ഐആര്‍ നടപ്പാക്കിയാല്‍ അതില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിക്കുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്.

എസ്‌ഐആര്‍ അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടത്തുന്നതിനെയാണ് ഹര്‍ജിയില്‍ ചോദ്യംചെയ്തത്. കണ്ണൂരിലെ ബി.എല്‍.ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ അടക്കം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൗരത്വ പരിശോധന നടത്തി കൂട്ട ഒഴിവാക്കലിനാണ് നീക്കമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക