വാഷിങ്ടൺ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽനിന്ന് ആളുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു യുഎസ് ശക്തമായ ഭീഷണി ഉയർത്തിയെങ്കിലും ഇസ്രായേൽ തുടങ്ങിവച്ച ഇപ്പോഴത്തെ യുദ്ധത്തിൽ അവർ പങ്ക് ചേരില്ല. വൈറ്റ്ഹൗസ് വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഹായിക്കാൻ നെതന്യാഹു ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വഴിങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ട്രംപിനെ കൊലപ്പെടുത്താൻ ഇറാൻ പദ്ധതിയിട്ടിരുന്നു എന്നുൽപ്പെടെയുള്ള ആരോപണം ഉന്നയിച്ച് യുഎസിനെ യുദ്ധത്തിലേക്ക് കൊണ്ടുവരാൻ നെതന്യാഹു ഏറെ ശ്രമിച്ചിരുന്നു. ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ തങ്ങൾ പങ്കുചേർന്നിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
|
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ സുരക്ഷാ കൗൺസിൽ വിളിച്ചുചേർക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ആക്രമണങ്ങളിൽ യുഎസ് പങ്കുചേരുമെന്ന് ഇതിന് അർത്ഥമാക്കുന്നില്ല എന്ന് ബിബിസിയുടെ യുഎസ് വാർത്താ പങ്കാളിയായ സിബിഎസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേൽ ഇറാനെതിരായ ആക്രമണം ആരംഭിച്ചതുമുതൽ ഉൾപ്പെടെ, ദേശീയ സുരക്ഷാ കൗൺസിൽ അംഗങ്ങൾ എപ്പോഴും സജ്ജരാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലേക്ക് അധിക സൈനിക സംവിധാനം വിന്യസിക്കുന്നത് മേഖലയിൽ യുഎസിൻ്റെ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കൻ സേന അവരുടെ പ്രതിരോധ നിലപാട് നിലനിർത്തുന്നുന്നുവെന്നും അതിൽ മാറ്റമൊന്നുമില്ല എന്നും ഞങ്ങൾ അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ ജനതയോടു തെഹ്‌റാൻ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്, യുദ്ധത്തിൽ യുഎസിന് താൽപര്യം ഇല്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
മിഡിൽ ഈസ്റ്റ് സാഹചര്യം കാരണം തിങ്കളാഴ്ച കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിന്ന് ട്രംപ് ഒരു ദിവസം മുമ്പ് പോകുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഇസ്രായേലിനെയും ഇറാനെയും വെടിനിർത്തലിന് സമ്മതിക്കുക എന്ന അടിയന്തര ലക്ഷ്യത്തോടെ ട്രംപിന്റെ നേരത്തെയുള്ള പിന്മാറ്റം പോസിറ്റീവ് ആയിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
Israel, Iran trade attacks; as US has not joined Israeli offensive on Iran, US officials say


