13
Jul 2025
Sat
13 Jul 2025 Sat
tribal couple forced to plough field for defying marriage norms

ഭുവനേശ്വര്‍: രാജ്യ മനസ്സാക്ഷിയെ നടുക്കി വീണ്ടും ജാതിവെറിയുടെ പേരില്‍ കൊടും ക്രൂരത. ആചാരം ലംഘിച്ച് വിവാഹം കഴിച്ച യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കുട്ടികള്‍ ഉള്‍പ്പെടെയുള്ള വരുടെ മുന്നില്‍വച്ച് വയലിലൂടെ വലിച്ചിഴച്ചു. അസ്വസ്ഥത ഉളവാക്കുന്ന സംഭവം ചിത്രീകരിക്കുകയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തതോടെ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. രണ്ടു പേരെയും ആള്‍ക്കൂട്ടം കാളകളെ പോലെ ഒരു നുകത്തില്‍ കെട്ടിയിട്ട് വയല്‍ ഉഴുതുമറിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒഡീഷയില്‍നിന്നാണ് സംഭവം റിപ്പോര്‍ട്ട്‌ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തില്‍ നിന്നുള്ള യുവാവും യുവതിയും അടുത്തിടെ പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തു. എന്നിരുന്നാലും, പുരുഷന്‍ സ്ത്രീയുടെ പിതൃസഹോദരിയുടെ മകനായതിനാല്‍ ചില ഗ്രാമവാസികള്‍ അവരുടെ തീരുമാനത്തെ എതിര്‍ത്തു. പ്രാദേശിക ആചാരങ്ങള്‍ പ്രകാരം അത്തരമൊരു വിവാഹം നിഷിദ്ധമായി കണക്കാക്കപ്പെടുന്നു.

ദമ്പതികളെ ശിക്ഷിക്കുന്നതിനായി ഒരു ജനക്കൂട്ടം അവരെ മരംകൊണ്ടുള്ള നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. രണ്ട് പുരുഷന്മാര്‍ പുരുഷനെയും സ്ത്രീയെയും വടികൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം.


പരസ്യമായ ഈ അപമാനത്തിന് ശേഷം, ദമ്പതികളെ ഗ്രാമത്തിലെ ആരാധനാലയത്തിലേക്ക് കൊണ്ടുപോയി അവരുടെ പാപം ‘ശുദ്ധീകരിക്കാന്‍’ ശുദ്ധീകരണ ചടങ്ങുകള്‍ നടത്താന്‍ നിര്‍ബന്ധിച്ചു. ‘ആചാരങ്ങള്‍’ നിര്‍വഹിച്ച ശേഷം സമുദായ നേതാക്കള്‍ ദമ്പതികളോട് ഉടന്‍ ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. അവര്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വ്യക്തമല്ല.

സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണം നടത്തുന്നതിനായി ഒരു സംഘം ഗ്രാമം സന്ദര്‍ശിച്ചിട്ടുണ്ടെന്നും കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് എസ് സ്വാതി കുമാര്‍ വെള്ളിയാഴ്ച പറഞ്ഞു.

ഈ പ്രവൃത്തിയെ ‘മനുഷ്യത്വരഹിതം’ എന്ന് വിശേഷിപ്പിച്ച റായഗഡ സബ്കളക്ടര്‍ രമേശ് കുമാര്‍ ജെന, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശനിയാഴ്ച ഗ്രാമം സന്ദര്‍ശിക്കുമെന്ന് പറഞ്ഞു. ‘അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്ക് നിയമനടപടി നേരിടേണ്ടിവരും,’ ജെന പറഞ്ഞു.

ജനുവരിയില്‍ സമാനമായ ഒരു സംഭവത്തില്‍, ഒരു സ്ത്രീ മറ്റൊരു ജാതിയില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് ‘ശുദ്ധീകരണ’ ചടങ്ങിന്റെ ഭാഗമായി റായഗഡ ജില്ലയിലെ ഒരു കുടുംബത്തിലെ 40 പേരെ തല മൊട്ടയടിച്ചിരുന്നു.

A tribal couple in Odisha’s Rayagada district was allegedly forced to plough a field with a yoke placed on their shoulders as a form of public punishment for marrying against community traditions, officials said on Friday.