03
Jun 2023
Sun
03 Jun 2023 Sun

കെ ടി കുഞ്ഞിക്കണ്ണന്‍(ഡയറക്ടര്‍ എകെജി പഠനകേന്ദ്രം)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1975 ജൂണ്‍ 25 അര്‍ധരാത്രിയിലാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1970കളോടെ തീവ്രമായ ഇന്ത്യന്‍ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയുടെ അനിവാര്യതയിലാണ് ശ്രീമതി ഗാന്ധി ജനാധിപത്യത്തിന്റെ എല്ലാ തൂണുകളെയും അടിച്ചുനിരപ്പാക്കി രാജ്യമാകെ തടവറയാക്കിയത്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണ വര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്ന നെഹ്‌റുവിയന്‍ പാതയില്‍ നിന്നുള്ള നിര്‍ദയമായൊരു കുതറി മാറലുമായിരുന്നു എമര്‍ജന്‍സി. കോണ്‍ഗ്രസ് തുടര്‍ന്ന മുതലാളിത്ത വികസന പാത 1960കളോടെ പ്രതിസന്ധിയിലേക്ക് പതിച്ചിരുന്നു. ബജറ്റുകള്‍ക്ക് അവധി നല്‍കുകയും ട്രഷറി പൂട്ടിപ്പോവുകയും ചെയ്യുന്ന അവസ്ഥയില്‍ ആസൂത്രണം തന്നെ പ്രതിസന്ധിയിലായി.

ഈ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങള്‍ തിരിച്ചറിഞ്ഞു സമ്പദ്ഘടനയുടെ ചാലകശക്തിയായ കര്‍ഷകരെ അഴിച്ചുവിടാന്‍ കഴിയുംവിധം ഭൂപരിഷ്‌കരണം നടപ്പാക്കാനോ കുത്തക പ്രീണന നയങ്ങള്‍ അവസാനിപ്പിക്കാനോ വര്‍ഗപരമായ പരിമിതി മൂലം കോണ്‍ഗ്രസിന് കഴിഞ്ഞില്ല. പകരം ജനങ്ങളുടെ പ്രതിഷേധങ്ങളെ സ്വേച്ഛാധികാ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താനാണവര്‍ തീരുമാനിച്ചത്.

ആഗോള ഫൈനാന്‍സ് മൂലധനമനുശാസിക്കുന്ന ഘടനാപരിഷ്‌കാരങ്ങള്‍ 1976ലെ ലോകബാങ്കിന്റെ നെയ്‌റോബി ഉച്ചകോടിയോടെ ഇന്ദിരാഗാന്ധി സ്വീകരിക്കുകയും ചെയ്തു. അതേ അടിയന്തരാവസ്ഥ ഇന്ത്യന്‍ സമ്പദ്ഘടനയുടെ നിയോലിബറല്‍ ഘടകത്തിലേക്കുള്ള വഴിത്തിരിവ് കൂടിയായിരുന്നു.