മാനസിക വെല്ലുവിളി നേരിടുന്ന, കൗമാരക്കാരിയുടേയും അവളുടെ അമ്മയുടേയും അതിജീവനത്തിന്റെ കഥയാണ് ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ‘മടിത്തട്ട്'( 4K, 5.1) എന്ന ഹ്രസ്വചിത്രം. 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഇംഗ്ലീഷ്, ഭിന്നശേഷി സൗഹൃദ ഡബ് ടൈറ്റിലുകള്‍ ലഭ്യമാണ്. ‘മടിത്തട്ട്’ എന്ന ഈ ഹ്രസ്വചിത്രം, കഷ്ടപ്പാടുകൾ നിറഞ്ഞ ഭിന്നശേഷിക്കാരുടേയും അവരുടെ പ്രിയപ്പെട്ടവരുടേയും ജീവിതത്തിലേക്ക് ചിലര്‍ അതിക്രമിച്ചെത്തുന്നതാണ് ഇതിവൃത്തം.
|
മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരിയെ ലൈംഗികാതിക്രമ ത്വരയുള്ളവർ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ കുറ്റവാളികള്‍ അടങ്ങുന്ന ഒരു സമൂഹത്തിൽ, ആ മകളുടേയും അമ്മയുടേയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുന്നു. തന്റെ മകളെ സംരക്ഷിക്കുന്നതിനായി വീട്ടുജോലിക്കാരിയായ ആ അമ്മ നേരിടുന്ന വെല്ലുവിളികളാണ് ഈ സിനിമ വരച്ചുകാട്ടുന്നത്. അക്രമികൾ സുഗമമായി രക്ഷപ്പെടുന്ന ഒരു സമൂഹത്തിൽ അതിക്രമത്തിനിരയാകുന്ന സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന നിസ്സഹായതയുടെ ആഴം മടിത്തട്ടിലൂടെ വെളിപ്പെടുന്നു.
ഇരകളെ പിന്‍തുണയ്ക്കാതെ വേട്ടക്കാരെ പുല്‍കി ഇരയെ കുറ്റക്കാരാകുന്ന സാഹചര്യത്തിലേക്ക് സമൂഹം ചിന്തിക്കുന്നതിനെ ഈ ഹ്രസ്വചിത്രം വിമർശന വിധേയമാക്കുന്നു. ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയില്‍ പെട്ട് നിസ്സഹായരായി പോകുകയും അരക്ഷിതമാക്കപ്പെട്ട് സൗഹൃദം ഇല്ലാതാകേണ്ടി വരുന്ന സ്ത്രികളുടെ കഥ കൂടിയാണ് മടിത്തട്ടിലൂടെ ആവിഷ്ക്കരിച്ചിട്ടുള്ളത്. അശരണര്‍ക്ക് തുണയാകുന്ന സംഘടനകളും സംവിധാനങ്ങളും അതിജീവന സാധ്യതകളാണെന്നും ഏത് കഠിനമായ സാഹചര്യത്തിലും ആത്മഹത്യ അരുതെന്ന് ഈ ചിത്രം ആഹ്വാനം ചെയ്യുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കും രക്ഷകർത്താക്കൾക്കും സഹജീവികളിൽ നിന്നും സംഘടനകളിൽ നിന്നും ലഭിക്കുന്ന പിന്തുണയിലൂടെ പ്രതീക്ഷയ്ക്ക് വക നല്‍കികൊണ്ടാണ്, മടിത്തട്ട് എന്ന ഹ്രസ്വചിത്രം അവസാനിക്കുന്നത്.


