നാലുദിവസത്തെ താൽക്കാലിക വെടിനിർത്തലിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി വൈകി ഹമാസ് 13 ഇസ്രായേലീ ബന്ദികളെ വിട്ടയച്ചു. ഇസ്രായേൽ വെടിനിർത്തൽ വ്യവസ്ഥ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ ഹമാസ് 7 മണിക്കൂർ വൈകിയാണ് ബന്ദികളെ മോചിപ്പിച്ചത്. ഖത്തറും ഈജിപ്തും നടത്തിയ മധ്യസ്ഥനീക്കത്തിനൊടുവിലാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ കൂട്ടാക്കിയത്. ബന്ദികൾക്കൊപ്പം നാല് തായ് ലാൻഡ് പൗരന്മാരെയും ഹമാസ് വിട്ടയയ്ക്കുകയുണ്ടായി.
|
റെഡ്ക്രോസിനു കൈമാറിയ ബന്ദികളെ ഈജിപ്തിലേക്ക് കൊണ്ടുപോയ ശേഷം ഇവിടെ നിന്നാണ് ഇസ്രായേലിലേക്ക് എത്തിച്ചത്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി അവശ്യവസ്തുക്കളുമായി 340 ട്രക്കുകൾ ഗസയിലേക്ക് കടത്തിവിടാമെന്ന് ഇസ്രായേൽ സമ്മതിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച 65 ട്രക്കുകൾ മാത്രമാണ് കടത്തിവിട്ടത്. സമ്മതിച്ചതിന്റെ പകുതി മാത്രമാണ് ഇതെന്ന് ഹമാസ് കുറ്റപ്പെടുത്തി. തുടർന്നാണ് ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് വൈകിപ്പിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





