07
Feb 2024
Thu
07 Feb 2024 Thu

ലഖ്നൗ: ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരണാസി ജില്ലാ കോടതി അനുമതി നൽകിയതിന് പിന്നാലെ മസ്ജിദിന്റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കർ പതിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽ മസ്ജിദ് എന്ന ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു.

ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്റ്റിക്കർ നീക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.

ഇതിനിടെ മസ്ജിദിന് താഴെയുള്ള നിലവറയില്‍ ഹിന്ദുത്വവാദികള്‍ പൂജ തുടങ്ങി. കോടതി വിധി വന്ന് ഒമ്പത് മണിക്കൂറിനിടെയാണ് സംഭവം. പൂജയ്ക്കുള്ള സൗകര്യമൊരുക്കി നൽകാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങുംമുമ്പേയാണിത്. ഏഴ് ദിവസത്തിനുള്ളിൽ പൂജ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകിയത്. പൂജയ്ക്ക് അനുമതി തേടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. അതിനിടെ വിധിയുടെ പശ്ചാത്തലത്തിൽ മസ്ജിദിന് മുന്നിൽ ഉത്തർപ്രദേശ് പൊലീസ് സുരക്ഷ വർധിപ്പിച്ചു.

ഗ്യാൻവാപി മസ്ജിദ് താഴെ നാല് നിലവറകളാണുള്ളത്. ഇതിൽ ഒരെണ്ണം വ്യാസ് കുടുംബത്തിൻ്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്ന് വരുന്നിരുന്നുവെന്നും അവകാശപ്പെട്ടായിരുന്നു കുടുംബാംഗത്തിന്റെ ഹരജി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക