തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചതിനെ തുടർന്ന് ന്യൂറോസർജൻ വെന്തുമരിച്ചു. ഖമ്മം–ഹൈദരാബാദ് ഹൈവേയിൽ പില്ലലമറിക്ക് സമീപം ഞായറാഴ്ച രാവിലെ 7.15ഓടെയാണ് അപകടം.
|
ഖമ്മത്തിൽ നിന്ന് ഹൈദരാബാദിലേക്ക് കുടുംബത്തെ കാണുന്നതിനായി പോകുകയായിരുന്നു മമത ആശുപത്രിയിലെ ന്യൂറോസർജൻ കസകുർത്തി ജഗദീഷ്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ച ശേഷം തീപിടിക്കുകയായിരുന്നു. തീ ആളിപ്പടർന്ന് വാഹനം പൂർണമായും കത്തിനശിച്ചു.
സംഭവം കണ്ട യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചെങ്കിലും അഗ്നിരക്ഷാസേന സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ കാർ പൂർണമായും തീയിൽ അകപ്പെട്ടിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചാണ് മരിച്ചത് ജഗദീഷാണെന്ന് തിരിച്ചറിഞ്ഞത്.
അപകടത്തിന് പിന്നിൽ ഉറക്കമോ മയക്കമോ മൂലമുള്ള ഡ്രൈവിങ് ആകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകാൻ അന്വേഷണം തുടരുകയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി സൂക്ഷിച്ചു.
ALSO READ: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16കാരി പ്രസവിച്ചു; 31കാരൻ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




