ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ഏഴുവയസ്സുകാരനായ മുസ്ലിം വിദ്യാർഥിയെ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തി സഹപാഠികളെ കൊണ്ട് തല്ലിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി അധ്യാപിക. താൻ ഭിന്നശേഷിക്കാരിയാണെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളെ കൊണ്ട് അടിപ്പിച്ചതെന്നുമാണ് അധ്യാപികയായ ത്രിപ്ത ത്യാഗിയുടെ വാദം.
|
മകനോട് കർശനമായി പെരുമാറണമെന്ന് മാതാപിതാക്കൾ സമ്മർദം ചെലുത്തിയിരുന്നതായും ത്രിപ്ത ത്യാഗി ആരോപിക്കുന്നു. എഡിറ്റ് ചെയ്താണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും അധ്യാപിക ആരോപിക്കുന്നു. അവരെല്ലാം തനിക്ക് കുട്ടികളെപ്പോലെയാണ്. തെറ്റ് അംഗീകരിക്കുന്നു. പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റിയെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിന് പിന്നിൽ വർഗീയ വിദ്വേഷമല്ല. താൻ ഭിന്നശേഷിക്കാരിയാണെന്നും അവർ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





