30
Mar 2023
Thu
30 Mar 2023 Thu

ന്യൂയോർക്ക്: ബി.ജെ.പിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുപ്പമുള്ള ശതകോടീശ്വരൻ ഗൗതം അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് യു.എസ് ആസ്ഥാനമായ സാമ്പത്തികഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തികക്രമക്കേടുകൾ സംബന്ധിച്ച് ആഴത്തിൽ വിശദമാക്കുന്ന ആ റിപ്പോർട്ട് ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. അതിന്റെ പേരിൽ അദാനിയുടെ ഓഹരിയിൽ വൻ ഇടിവുണ്ടായി. ലോകകോടീശ്വരൻമാരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന അദാനി ഈ റിപ്പോർട്ടോടെ 15 ാം സ്ഥാനത്ത് വരെ എത്തി. രാഷ്ട്രീയത്തിലും വലിയ അലയൊലി ഉണ്ടായി. അതിന്റെ പേരിൽ ഇപ്പോഴും പാർലമെന്റ് സ്തംഭിച്ചുവരികയാണ്. വിഷയം സുപ്രിംകോടതിയലും എത്തി. എന്നാൽ ഇതിനിടെ ഒരു റിപ്പോർട്ട് കൂടി പ്രതീക്ഷിക്കൂ എന്ന് അറിയിച്ചിരിക്കുകയാണ് ഹിൻഡൻബർഗ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്വിറ്ററിലൂടെയായിരുന്നു ഹിൻഡൻബർഗിന്റെ പ്രഖ്യാപനം. എന്നാൽ പുതിയ റിപ്പോർട്ട് എപ്പോൾ പുറത്തുവിടുമെന്നോ ഏത് സ്ഥാപനത്തെക്കുറിച്ച് ആണെന്നോ ഹിൻഡൻബർഗ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. മറ്റൊരു റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒന്നായിരിക്കുമെന്നും ട്വിറ്ററിൽ ഹിൻഡൻബർഗ് റിസർച്ച് സൂചിപ്പിച്ചു. ‘പുതിയ റിപ്പോർട്ട് ഉടൻ-മറ്റൊരു വലിയ റിപ്പോർട്ട്,’ ഹിൻഡൻബർഗ് റിസർച്ച് ട്വീറ്റ് ചെയ്തു. നിമിഷങ്ങൾക്കുളളിലാണ് ട്വീറ്റ് വൈറലായത്.

2017 -ലാണ് ഹിൻഡൻബർഗ് കമ്പനി സ്ഥാപിതമായത്.