ന്യൂഡൽഹി: പാർലമെൻറിലെ സുരക്ഷാവീഴ്ചയ്ക്കെതിരേ ലോക്സഭയിൽ പ്രതിഷേധിച്ച കോൺഗ്രസിൻറെ ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള 33 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആൻറോ ആൻറണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് കേരളത്തിൽനിന്നു സസ്പെൻഷൻ നടപടി നേരിട്ട എംപിമാർ.
|
സഭയ്ക്കകത്ത് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു, സ്പീക്കറുടെ നിർദേശം പാലിക്കാതെ കടുത്ത അച്ചടക്ക ലംഘനം നടത്തി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ഈ സഭാസമ്മേളനം അവസാനിക്കുന്നതുവരെ എംപിമാരെ സസ്പെൻഡ് ചെയ്തത്. സ്പീക്കറുടെ ഡയസിലേക്ക് കയറിയ മൂന്ന് എംപിമാർക്കെതിരായ നടപടി പ്രിവിലേജസ് കമ്മിറ്റിക്ക് വിട്ടു. ഇവരെ ലോക്സഭയിൽനിന്ന് പുറത്താക്കേണ്ടതുണ്ടോ എന്ന് കമ്മിറ്റി പരിശോധിക്കും പാർലമെൻറിലെ സുരക്ഷാവീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പാർലമെൻറിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. ഇതേ വിഷയത്തിൽ പ്രതിഷേധിച്ച 14 എംപിമാരെ നേരത്തേ പാർലമെൻറിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





