18
Feb 2025
Mon
18 Feb 2025 Mon

ദുബായ്: സിറിയയുടെ ഇടക്കാല പ്രസിഡൻ്റ് അഹമദ് അൽഷാറയുടെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനം സൗദിയിൽ. വിദേശകാര്യ മന്ത്രി അസദ് അൽ-ഷൈബാനിക്കൊപ്പം ആണ് അദ്ദേഹം റിയാദിൽ ഇറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏകതിപതി ആയിരുന്ന അസദ് പോയതോടെ, ഏറെക്കാലം ഇറാൻ്റെ സഖ്യകക്ഷിയായിരുന്ന സിറിയയുടെ മാറ്റം ആയിട്ടാണ് സന്ദർശനം കാണുന്നത്. ഒരിക്കൽ അൽഖ്വയ്ദയുമായി ചേർന്ന് നിന്നിരുന്ന അഹമദ് അൽഷാറ, പിന്നിലെ മേശപ്പുറത്ത് സൗദി പതാക കാണാവുന്ന സൗദി ജെറ്റിലാണ് റിയാടിലേക്ക് യാത്ര ചെയ്തത്.

സ്യൂട്ടും ടൈയും ധരിച്ച അൽ-ഷറ വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ സിറിയയുടെ പുതിയ ത്രീ-സ്റ്റാർ, ത്രിവർണ്ണ പതാക വിമാനത്താവളത്തിൽ സൗദി അറേബ്യയുടെ സ്വന്തം പതാകയ്ക്ക് അടുത്തായി പറക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സഹോദരമായ സിറിയയുടെ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കുന്നതിനുള്ള വഴികൾ ഇരുവരും പരിശോധിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മാനുഷികവും സാമ്പത്തികവുമായ കാര്യങ്ങളിൽ ആശയവിനിമയത്തിൻ്റെയും സഹകരണത്തിൻ്റെയും നിലവാരം ഉയർത്താൻ അവർ പ്രവർത്തിച്ചു. എന്ന് അൽ-ഷറയെ ഉദ്ധരിച്ച് സിറിയയുടെ സർക്കാർ നടത്തുന്ന സന വാർത്താ ഏജൻസി പറഞ്ഞു.

2011ൽ സിറിയയിൽ പൊട്ടിപ്പുറപ്പെട്ട ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നൽകിയ പ്രധാന രാജ്യങ്ങളിൽ ഒന്നാണ് സൗദി. എന്നിരുന്നാലും, ഇറാൻ്റെയും റഷ്യയുടെയും പിന്തുണയോടെ അസദ് പിടിച്ചു നിൽക്കുകയായിരുന്നു.