23
Apr 2025
Thu
23 Apr 2025 Thu
Pulser Suni and Actor Dileep

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. (Actress attack case: Dileep offered 1.5 cores, Pulser suni revealed ) നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് തന്നെയാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി വി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് പള്‍സര്‍ സുനി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. അതില്‍ ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു.

ബലാല്‍സംഗ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് നടിയോടുള്ള വൈരാഗ്യത്തിന് കാരണം. അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. ഏല്‍പ്പിക്കപ്പെട്ട കാര്യം താന്‍ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു.

ALSO READ:സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിച്ചത് ദിലീപ്; സംഘടനകളെ കൈപ്പിടിയിലൊതുക്കി

2017 ഫെബ്രുവരി 17ന് ആണ് കേസിന് ആസ്പദമായ സംഭവം. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ഏതാനും പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ കാര്‍ സഞ്ചരിക്കുന്ന സമയത്ത് കാറിനുള്ളില്‍ വച്ചായിരുന്നു ക്രൂരമായ പീഡനം. 2 മണിക്കൂര്‍ സമയമാണ് പീഡനം നടന്നത്. സ്വാഭാവികമായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി ദൃശ്യങ്ങള്‍ ചിത്രീകരിക്കാനാണ് ക്വട്ടേഷനില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ രീതിയില്‍ സഹകരിക്കാന്‍ നടിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തി.

എന്നാല്‍, സഹകരിക്കാന്‍ തയ്യാറാകാത്ത അവര്‍ അക്രമം ഒഴിവാക്കിയാല്‍ എത്ര പണം വേണമെങ്കിലും നല്‍കാമെന്നു പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി മെമ്മറി കാര്‍ഡ് ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ഏല്‍പ്പിച്ചിരുന്നുവെന്നും പള്‍സള്‍ സുനി വെളിപ്പെടുത്തി.

കേസില്‍ 14 പേരാണ് പ്രതികള്‍. എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ ദിലീപിന് ഒരു ബന്ധവും ഇല്ലെന്നാണ് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ചു വാദിച്ചു കൊണ്ടിരിക്കുന്നത്.