വാഷിംഗ്ട്ടൻ: യുഎസ് നഗരമായ ഡാളസിലെ ഒരു മോട്ടലിൽ ജീവനക്കാരനുമായുള്ള തർക്കത്തെ തുടർന്ന് ഒരു ഇന്ത്യക്കാരനെ വാളുകൊണ്ട് ആക്രമിക്കുകയും തല അറുത്തു മാറ്റുകയും ചെയ്തു.
|
കർണാടകയിൽ നിന്നുള്ള ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. തകർന്ന വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് മൊട്ടലിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന മാർട്ടിനസിനോട് (37) പറഞ്ഞപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. തന്നെ നേരിട്ട് അഭിസംബോധന ചെയ്യുന്നതിനുപകരം തന്റെ നിർദ്ദേശങ്ങൾ വിവർത്തനം ചെയ്യാൻ നാഗമല്ലയ്യ മറ്റൊരു ജീവനക്കാരനോട് ആവശ്യപ്പെട്ടതിൽ കോബോസ്-മാർട്ടിനസ് അസ്വസ്ഥനായിരുന്നു.
തുടർന്ന് പ്രതി ഒരു വടിവാൾ എടുക്കുകയും 50 കാരനെ ഒന്നിലധികം തവണ കുത്തുകയും ചെയ്തു. നാഗമല്ലയ്യ പാർക്കിംഗ് സ്ഥലത്തുനിന്ന് മുൻവശത്തെ ഓഫീസിലേക്ക് ഓടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നു ആക്രമിച്ചു.
നാഗമല്ലയ്യയുടെ ഭാര്യയും 18 വയസ്സുള്ള മകനും മുൻ ഓഫീസിൽ നിന്ന് ഇറങ്ങി കോബോസ്-മാർട്ടിനസിനെ തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അവരെ തള്ളിമാറ്റി.
തുടർന്ന് പ്രതി ഇരയെ ശിരഛേദം ചെയ്യുകയും തലയിൽ ചവിട്ടുകയും ചെയ്തു എന്നും പോലിസ് പറഞ്ഞു.
കോബോസ്-മാർട്ടിനസ് മുറിച്ച തല എടുത്ത് ചവറ്റുകുട്ടയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്തു വന്നു. രക്തം വാർന്ന് ചവറ്റുകുട്ടയുമായി ഡംപ്സ്റ്റർ പ്രദേശത്ത് നിന്ന് പുറത്തുപോകുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാഗമല്ലയ്യയുടെ ദാരുണമായ മരണത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹം ജോലിസ്ഥലത്ത് വച്ച് ക്രൂരമായി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
“ഞങ്ങൾ കുടുംബവുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്. ഞങ്ങൾ ഈ വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് “, കോൺസുലേറ്റ് ട്വീറ്റ് ചെയ്തു.
കൊലപാതകക്കുറ്റം ചുമത്തപ്പെട്ട കോബോസ്-മാർട്ടിനെസിന് ഹ്യൂസ്റ്റണിൽ മുൻകാല ക്രിമിനൽ ചരിത്രമുണ്ടെന്നും വാഹന മോഷണം, ആക്രമണം എന്നീ കുറ്റങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ അറസ്റ്റിൽ ആയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Indian Man Beheaded In US Motel After Argument Over Washing MachineThe accused, Yordanis Cobos-Martinez, was arrested and charged with capital murder of his manager, 50-year-old Chandra Nagamallaiah.


