13
Nov 2025
Tue
13 Nov 2025 Tue
saudi liqueur shops

റിയാദ്: സൗദി അറേബ്യയിലെ പുതിയ രണ്ട് മദ്യശാലകള്‍ കൂടി തുറക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലാണ് പുതിയ ബാറുകള്‍ തുറക്കാനൊരുങ്ങുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ എണ്ണക്കമ്പനിയായ അരാംകോയിലെ അമുസ്‌ലിം വിദേശ ജീവനക്കാരെയും അമുസ്‌ലിം നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടാണ് പുതിയ സ്റ്റോറുകള്‍ സ്ഥാപിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കു കീഴിലായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക.

ALSO READ: പയ്യന്നൂരില്‍ പോലീസിന് നേരെ ബോംബെറിഞ്ഞ കേസ്; സിപിഎം നഗരസഭാ സ്ഥാനാര്‍ഥി അടക്കം രണ്ടു പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്

കഴിഞ്ഞ വര്‍ഷം റിയാദില്‍ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ അമുസ്‌ലിം നയതന്ത്രജ്ഞര്‍ക്കായി ആദ്യ മദ്യവില്‍പ്പന കേന്ദ്രം തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് ദഹ്‌റാനിലും ജിദ്ദയിലും പുതിയ ഔട്ട്ലറ്റുകള്‍ തുറക്കുന്നത്.

രാജ്യത്ത് 73 വര്‍ഷം നീണ്ട കര്‍ശന മദ്യനിരോധന നിയമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നീക്കമാണിത്. സൗദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാര നിയന്ത്രണം തുടങ്ങിയതിന് പിന്നാലെയാണ് വലിയ തോതിലുള്ള പരിഷ്‌കാരങ്ങള്‍ രാജ്യത്ത് ആരംഭിച്ചത്.