23
Feb 2026
Mon
23 Feb 2026 Mon
kid dies

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ മരണത്തിന് പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സാ പിഴവാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് ഐഷ ഫാത്തിമ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിക്ക് കൈയില്‍ രണ്ട് കുത്തിവെപ്പുകള്‍ നല്‍കി. കുത്തിവെപ്പ് നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതയായി എന്നാണ് വിവരം. പിന്നാലെ കുട്ടിയെ ഡോക്ടര്‍മാരും നേഴ്‌സും ചേര്‍ന്ന് നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. മെഡിസിറ്റിയില്‍ എത്തും മുമ്പ് തന്നെ കുട്ടി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ആര്യനാട് പൊലീസ് കേസെടുത്തു.