22
Jan 2023
Sun
22 Jan 2023 Sun

കോഴിക്കോട്: നരേന്ദ്രമോദി സർക്കാർ ഗുജറാത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളോട് ചെയ്ത ക്രൂരതയും നെറികേടും അനീതിയും തുറന്നുകാട്ടുന്ന ബി.ബി.സി ഡോക്യുമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്ക് മോദിയും ബി.ജെ.പിയും സത്യം മുഴുവനും പുറത്തുവരുന്നത് ഭയപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. 2002ഫെബ്രുവരിയിൽ തുടക്കമിട്ട ന്യൂനപക്ഷ വിരുദ്ധ വംശഹത്യയുടെ ഘോരമുഖങ്ങൾ അനാവൃതമാക്കുന്ന ബി.ബി.സി ഡോക്യൂമെൻററി ഇന്ത്യാ രാജ്യത്തെയോ നീതിന്യായ വ്യവസ്ഥയെയോ അല്ല, മറിച്ച് നരേന്ദ്രമോദി എന്ന ആർ.എസ്.എസ് പ്രചാരകിന്റെ കൊടുംക്രൂരതകളെയാണ് തുറന്നുകാട്ടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോദിയുടെ പ്രതിച്ഛായ തകരുന്നതോടെ രാഷ്ട്രീയമായി വൻ തിരിച്ചടി നേരിടുമെന്ന ഭീതിയാണ് ആവിഷ്കാര–അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്ക് കത്തിവയ്ക്കുന്ന നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിനെ േപ്രരിപ്പിക്കുന്നത്. വിലക്കേർപ്പെടുത്താൻ വാർത്ത വിതരണ മന്ത്രാലയം മുന്നോട്ടുവച്ച ന്യായങ്ങൾ ബാലിശവും യുക്തിക്കു നിരക്കാത്തതുമാണ്.

പ്രതിക്കൂട്ടിൽ മോദിയും അദ്ദേഹത്തിെൻറ രാഷട്രീയ പ്രചോദനേസ്രാതസ്സായ ആർ.എസ്.എസുമാണ്. മോദിയും സംഘ്പരിവാറും എത്ര നിഷേധിച്ചാലും ശരി, ഈ രാജ്യം നില നിൽക്കുന്ന കാലത്തോളം ഡോക്യുമെൻററി തുറന്നുകാട്ടിയ സത്യങ്ങൾ കാലം വിളിച്ചുപറയുക തന്നെ ചെയ്യുമെന്നും ഒരു വിചാരണ നേരിടാതെ രക്ഷപ്പെടാമെന്നത് മോദിയുടെ വ്യാമോഹം മാത്രമാണെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.