22
Feb 2023
Sun
22 Feb 2023 Sun

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷം കടക്കുമെന്ന് യുഎന്‍ റിലീഫ് ചീഫ് മാര്‍ടിന്റെ ഗ്രിഫിത്സിന്റെ മുന്നറിയിപ്പ്. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ കഹറമന്‍മരാസില്‍ എത്തിയ ശേഷമാണ് അദ്ദേഹം മരണനിരക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലേറെയോ ആകുമെന്ന ഭയാശങ്ക പ്രകടപ്പിച്ചത്. നിലവില്‍ ഇരുരാജ്യങ്ങളിലുമായി 28000ത്തിലേറെ പേരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുര്‍ക്കിയില്‍ 24617 പേരും സിറിയയില്‍ 3574 പേരുമാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുവേണ്ടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് തിരച്ചില്‍ തുടരുന്നത്.
തുര്‍ക്കിയില്‍ മാത്രം 32000ത്തിലേറെ സ്വദേശികളും 8294 വിദേശ രക്ഷാപ്രവര്‍ത്തകരുമാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്.