02
Jun 2023
Fri
02 Jun 2023 Fri

ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ പോക്സോ നിയമങ്ങള്‍ ഉള്‍പ്പെടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പരിഗണിച്ചത് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പത്ത് പരാതികള്‍. ഗുസ്തി മേഖലയിലെ കരിയറിൽ സഹായിക്കുന്നതിന് പകരം ‘ലൈംഗിക ആനുകൂല്യങ്ങൾ’ ആവശ്യപ്പെട്ടു, മാറിടത്തിൽ ഉൾപ്പെടെ പിടിച്ചു, വഴങ്ങാത്തവർക്ക് ഭീഷണി എന്നിങ്ങനെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട 15 സംഭവങ്ങളിൽ പത്ത് പരാതികളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെയുള്ള പരാതികളിൽ ഗുസ്തി താരങ്ങളെ അനുചിതമായി സ്പർശിച്ചെന്നും പെൺകുട്ടികളുടെ നെഞ്ചിൽ കൈ വയ്ക്കുകയും നെഞ്ചിൽ നിന്ന് പിന്നിലേക്ക് കൈ ചലിപ്പിക്കുകയും പിന്തുടരുകയും ചെയ്തതായി പരാമർശമുണ്ട്. ആദ്യ എഫ്‌ഐആറിൽ ആറ് മുതിർന്ന ഗുസ്തി താരങ്ങളുടെ ആരോപണങ്ങളും ഡബ്ല്യുഎഫ്‌ഐ സെക്രട്ടറി വിനോദ് തോമറിന്റെ പേരും ഉൾപ്പെടുന്നു. രണ്ടാമത്തെ എഫ്‌ഐആർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടാതെ അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമാണിത്. 2012 മുതൽ 2022 വരെ ഇന്ത്യയിലും വിദേശത്തും നടന്നതായി പറയപ്പെടുന്ന സംഭവങ്ങൾ.

ആദ്യത്തെ എഫ്‌ഐആറിൽ ആറ് ഒളിമ്പ്യൻമാരുടെ ആരോപണങ്ങൾ പരാമർശിക്കുമ്പോൾ രണ്ടാമത്തേതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. ചിത്രമെടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ സിംഗ് തന്നെ മുറുകെ പിടിക്കുകയായിരുന്നുവെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ തോളിൽ കൈ അമർത്തി മനഃപ്പൂർവ്വം മാറിടത്തിൽ സ്പർശിച്ചു. തന്നെ വെറുതെവിടാൻ ബ്രിജ് ഭൂഷണോട് ആവശ്യപ്പെട്ടിരുന്നതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടിയതായും എഫ്‌ഐആറിലുണ്ട്. പെണ്ഡകുട്ടിയുടെ അച്ഛന്റെ ആകുലതകളും എഫ്‌ഐആറിൽ വിശദമായി പറയുന്നുണ്ട്.