02
Jun 2023
Mon
02 Jun 2023 Mon

റിയാദ്: രാജ്യത്ത് ജൂണ്‍ 15 മുതല്‍ നിര്‍ബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സ്സ് ആന്‍ഡ് എമിറാറ്റൈസേഷന്‍ അറിയിച്ചു. തുറന്ന ഇടങ്ങളിലും സൂര്യതാപം ഏല്‍ക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലുമാണ് ഇവ നടപ്പാക്കുക. ഈ കാലയളവില്‍ നേരിട്ട് സൂര്യപ്രകാശത്തിന് കീഴില്‍ വരുന്ന തൊഴിലിടങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ ജോലി നിര്‍ത്തിവെക്കേണ്ടതാണ്. സെപ്റ്റംബര്‍ 15 വരെ നിര്‍ബന്ധിത മദ്ധ്യാഹ്ന ഇടവേള തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. വീഴ്ച വരുത്തിയാല്‍ തൊഴിലാളികളുടെ എണ്ണം കണക്കാക്കി 5000 ദിര്‍ഹം വീതം (പരമാവധി 50000 ദിര്‍ഹം) പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനില ഏല്‍ക്കാനിടയുള്ള അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനുമാണ് മദ്ധ്യാഹ്ന ഇടവേള. തൊഴില്‍പരമായ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി മന്ത്രാലയം കൈക്കൊള്ളുന്ന നയങ്ങളുടെ ഭാഗമായാണ് തുടര്‍ച്ചയായ 19-ാം വര്‍ഷവും മദ്ധ്യാഹ്ന ഇടവേള രാജ്യത്ത് നടപ്പാക്കുന്നത്.