24
Jul 2024
Thu
24 Jul 2024 Thu
Chandra babu naidu MA yousuf Ali

മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പിണങ്ങിപ്പോയ ലുലു ഗ്രൂപ്പിനെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകളുമായി ചന്ദ്രബാബു നായിഡു. (Chandra Babu Naidu in talks to bring back Lulu Group)
ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വന്‍ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് നായിഡുവിന്റെ ശ്രമം.

whatsapp 'നാട് വിട്ട' ലുലു ഗ്രൂപ്പിനെ തിരികെ കൊണ്ടുവരാന്‍ ചര്‍ച്ചകളുമായി ചന്ദ്ര ബാബു നായിഡു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2014 മുതല്‍ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശാഖപട്ടണത്ത് 2,200 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയാറെടുത്തത്. രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു പദ്ധതി. ഇതിനായി വിശാഖപട്ടണത്തെ ആര്‍കെ ബീച്ചിന് സമീപം 14 ഏക്കറോളം ഭൂമിയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 2019ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ജഗന്‍, ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചുപിടിച്ചു. ഇതോടെയാണ് ആന്ധ്രയെ ഉപേക്ഷിച്ച് ലുലു ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോയത്.

തെലങ്കാനയിലെ ഹൈദരാബാദില്‍ 300 കോടി നിക്ഷേപത്തോടെയാണ് ലുലു ഷോപ്പിങ് മാള്‍ തുറന്നത്. പുറമേ 3,000 കോടിയില്‍പ്പരം രൂപയുടെ അധിക നിക്ഷേപ പദ്ധതികളും തെലങ്കാനയില്‍ ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് പിന്നീട് ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, തമിഴ്‌നാട്, കേരളം അടക്കം സംസ്ഥാനങ്ങളിലും പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു.

ലുലുവിന് നല്‍കേണ്ട ഭൂമി തിരിച്ചെടുത്ത ജഗന്‍ മോഹന്റെ തീരുമാനം മണ്ടത്തരമാണെന്നും ആന്ധ്രയിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതുമൂലം നഷ്ടമായതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.