പുലർച്ചെ മൂന്നരയ്ക്ക് തമിഴ്നാട്ടിൽ പെരുവഴിയിലായ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയ യുവാവിന്റെ കഥ പങ്കുവച്ച് നിർമാതാവ് ആന്റോ ജോസഫ്. പാണ്ഡ്യൻ എന്ന തമിഴ്നാട്ടുകാരൻ 10 കിലോമീറ്റർ ദൂരം ബൈക്കിൽ തങ്ങളെ വഴികാട്ടിയതിലൂടെ മാത്രമാണ് അന്നത്തെ യാത്ര മുടങ്ങാതിരുന്നതെന്നും ആന്റോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ വീഡിയോ സഹിതം പങ്കുവച്ച് വ്യക്തമാക്കുന്നു.
|
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനായ തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്ന് കേരളത്തിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. പുലർച്ചെ തിരുപ്പത്തൂരിൽ എത്തിയപ്പോഴാണ് ഹൈവേ ബ്ലോക്ക് ചെയ്തതു കാണുന്നത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ മറ്റ് വഴികളിലൂടെ സഞ്ചരിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ കാരക്കുടിയിലേക്ക് തന്നെ മടങ്ങാമെന്ന് മമ്മൂട്ടി നിർദേശിച്ചതോടെ ഇതോടെ തങ്ങൾ തിരികെ പോരുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാണ്ഡ്യന്റെ മുന്നിലെത്തുന്നതെന്നും ആന്റോ ജോസഫ് പറയുന്നു.
മമ്മൂട്ടിയും ആന്റോ ജോസഫും രമേഷ് പിഷാരടിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. കേരളത്തിലേക്കുള്ള വഴി എത്തുന്നിടം വരെ ബൈക്കിൽ കാറിനു വഴികാണിച്ചുകൊടുത്ത പാണ്ഡ്യൻ മമ്മൂക്കയ്ക്ക് വഴികാട്ടിക്കൊടുത്ത ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ എന്ന പിഷാരടിയുടെ ചോദ്യത്തിന് ഉത്തരമായി തങ്ങളുടെ വഴികാട്ടിയെ ചേർത്തുപിടിച്ച് അദ്ദേഹത്തിൻറെ ഫോണിൽ തന്നെ ഫോട്ടോയുമെടുത്ത് നൽകിയാണ് മമ്മൂട്ടി യാത്രപറഞ്ഞത്.
ആന്റോ അഗസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അതിരുകടന്ന സ്നേഹം….
“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”
പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു.
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ;കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. …
തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു…രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.
അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”
ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.
പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ
എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.
പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട് ;അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”
പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി…മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു…“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്….ഒരു ബൈക്കിൽ
10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )
“അപ്പടിയെ സ്ട്രൈറ് കേരള”….അയാൾ കൈ ചൂണ്ടി…..
ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം…
മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി….അയാളെ ചേർത്തു പിടിച്ചു
ഉൻ പേരെന്ന?
….പാന്ധ്യൻ….
മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു. .
അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ
PANDYAN
PAN INDIAN ആകട്ടെ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




