ദുബായ്: വലിയ സ്വപ്നങ്ങൾ കണ്ട ഒരു സാധാരണ പെൺകുട്ടിയിൽ നിന്നും സ്വപ്നതുല്യമായ ജീവിതത്തിലേക്ക്; കഴിഞ്ഞ ഖത്തർ ലോകകപ്പിന് ശേഷം മലയാളി ഫ്രീസ്റ്റൈൽ ഫുട്ബോളർ ഹാദിയ ഹക്കീമിന്റെ ജീവിതം പാടെ മാറിയിരിക്കുകയാണ്. 2026 ഫിഫ ലോകകപ്പ് ആവേശം കൊടുമുടിയിലെത്തി നിൽക്കെ, യു.എ.ഇയിലെ ഫാൻ സോണുകളിൽ തന്റെ മാന്ത്രിക പ്രകടനങ്ങളിലൂടെ കാണികളെ കയ്യിലെടുക്കുകയാണ് ഈ ഹിജാബി താരം.
|
ലോകകപ്പ് ആരംഭിച്ചതോടെ തനിക്ക് തിരക്കേറിയ നാളുകളാണെന്ന് നിലവിൽ യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ ഹാദിയ ഖലീജ് ടൈംസിനോട് പറഞ്ഞു. “ദുബായിലെ പ്രമുഖ ഫാൻ സോണുകളിൽ ഞാൻ സ്ഥിരമായി പ്രകടനം നടത്തുന്നുണ്ട്. കൂടാതെ നിരവധി പ്രമുഖ ബ്രാൻഡുകളുമായുള്ള കൊളാബറേഷനുകളും ഈ ലോകകപ്പ് സീസണിലുണ്ട്. കോമ്പറ്റീഷൻ തുടങ്ങിയതോടെ നിരവധി ഇൻക്വയറികളാണ് വരുന്നത്. യഥാർത്ഥത്തിൽ ഇത്തവണ നേരിട്ട് ലോകകപ്പ് മത്സരങ്ങൾ കാണാൻ പോകാനായിരുന്നു ആഗ്രഹം, എന്നാൽ വിസ നിരസിക്കപ്പെട്ടു. പക്ഷേ ഇപ്പോഴത് ഒരു അനുഗ്രഹമായി തോന്നുന്നു. കാരണം ഫുട്ബോൾ ആവേശം വാനോളമുയരുന്ന യു.എ.ഇയിൽ തന്നെ ഈ സമയത്ത് തുടരാൻ അത് സഹായിച്ചു,” ഹാദിയ പറയുന്നു.
ഫുട്ബോളിൽ നിന്നും ഫ്രീസ്റ്റൈലിലേക്ക്<
View this post on Instagram
/h3>
രണ്ട് സഹോദരന്മാർക്കൊപ്പം ഖത്തറിലാണ് ഹാദിയ വളർന്നത്. ചെറുപ്പത്തിലേ ഫുട്ബോളിനെ പ്രണയിച്ചു തുടങ്ങിയെങ്കിലും അമ്മയുടെ ചികിത്സയ്ക്കായി കുടുംബത്തിന് നാട്ടിലേക്ക് (കേരളത്തിലേക്ക്) മടങ്ങേണ്ടി വന്നു. നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലിക്കാൻ അനുകൂലമായ സാഹചര്യമില്ലെന്ന് ഹാദിയ മനസ്സിലാക്കുന്നത്.
“എന്റെ നാട്ടിൽ വനിതാ ഫുട്ബോൾ ടീമുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഒറ്റയ്ക്ക് പരിശീലിക്കാൻ കഴിയുന്ന ഫ്രീസ്റ്റൈൽ ഫുട്ബോളിനെക്കുറിച്ച് ഞാൻ അറിയുന്നത്. കളിപ്പന്തുകളോടുള്ള ഇഷ്ടം കൊണ്ട് ഞാൻ അത് സ്വയം പഠിച്ചെടുത്തു,” ഹാദിയ ഓർക്കുന്നു. വിദ്യാലയത്തിൽ നടത്തിയ ആദ്യ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഹാദിയ നാടിന്റെ അഭിമാനമായി മാറി.
ജീവിതം മാറ്റിയ ആ ഫോൺ കോൾ
നാട്ടിൽ നിന്നും വൈറലായ ആ വീഡിയോകളിലൊന്നാണ് കഴിഞ്ഞ ഖത്തർ ലോകകപ്പിലേക്ക് ഹാദിയയ്ക്ക് ക്ഷണം നേടിക്കൊടുത്തത്. ആദ്യം ഇതൊരു തട്ടിപ്പാണെന്ന് കരുതിയെങ്കിലും പിന്നീട് യാഥാർത്ഥ്യമാണെന്ന് മനസ്സിലായി. താൻ വളർന്ന നഗരത്തിൽ വെച്ച് ലോകകപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഫുട്ബോളർ എന്ന നിലയിൽ വലിയൊരു സ്വപ്നസാഫല്യമായിരുന്നു എന്ന് ഹാദിയ പറയുന്നു. ഖത്തറിൽ വെച്ച് നടന്ന ഇൻഫ്ലുവൻസർമാരുടെ ഫുട്ബോൾ മത്സരത്തിൽ കഫു (Cafu), ടോം കാഹിൽ (Tom Cahill) തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം കളിക്കാനും ഹാദിയയ്ക്ക് അവസരം ലഭിച്ചിരുന്നു.
യു.എ.ഇയിലെ പുതിയ ജീവിതം
View this post on Instagram
ഖത്തർ ലോകകപ്പിന് ശേഷം യു.എ.ഇയിലേക്ക് മാറണമെന്നായിരുന്നു ഹാദിയയുടെ ആഗ്രഹം. കഴിഞ്ഞ വർഷം വിവാഹ ശേഷം ഭർത്താവിനൊപ്പം ഹാദിയ ദുബായിലേക്ക് താമസം മാറി. ഹിജാബ് ധരിക്കുന്നവർക്കും ഫുട്ബോൾ പ്രേമികൾക്കും യു.എ.ഇ നൽകുന്ന പിന്തുണയും അവസരങ്ങളും സമാനതകളില്ലാത്തതാണെന്ന് ഹാദിയ വ്യക്തമാക്കുന്നു. ഹാദിയയുടെ മൂത്ത സഹോദരനും നിലവിൽ ദുബായിൽ ഫുട്ബോൾ കോച്ചായി ജോലി ചെയ്യുകയാണ്. ഈ വർഷം ആദ്യം മറ്റൊരു പ്രമുഖ ഫ്രീസ്റ്റൈലർ മയ്മി അസ്ഗാരിയുമായി (Maymi Asgari) ചേർന്ന് ദുബായിലെ അൽ സീഫിൽ വെച്ച് ഹാദിയ ചെയ്ത വീഡിയോയ്ക്ക് 20 ലക്ഷത്തിലധികം (2 Million) വ്യൂസാണ് ലഭിച്ചത്.
അടുത്ത ലക്ഷ്യം പരിശീലനം
താൻ ഈ നിലയിൽ എത്തിയെന്ന് വിശ്വസിക്കാൻ ഇപ്പോഴും ചിലപ്പോഴൊക്കെ പ്രയാസം തോന്നാറുണ്ടെന്ന് ഹാദിയ പറയുന്നു. ആഴ്ചയിൽ നാല് ദിവസങ്ങളിൽ നാല് മണിക്കൂർ വീതം കഠിന പരിശീലനം നടത്തുന്ന ഹാദിയയ്ക്ക് അടുത്ത ഫ്രീസ്റ്റൈൽ ടൂർണമെന്റുകളിലേക്ക് യോഗ്യത നേടണമെന്നുണ്ട്. എങ്കിലും വരും തലമുറയിലെ പെൺകുട്ടികൾക്കായി ഒരു കോച്ചിംഗ് പ്രോഗ്രാം ആരംഭിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഹാദിയ വ്യക്തമാക്കുന്നു. തന്റെ യാത്ര കണ്ടിട്ട് ഒരൊറ്റ പെൺകുട്ടിയെങ്കിലും ഫുട്ബോളിലേക്ക് കടന്നുവന്നാൽ അതാണ് തന്റെ വിജയമെന്ന് ഈ ഇരുപത്തിനാലുകാരി കൂട്ടിച്ചേർത്തു.
മുക്കം ചേന്ദമംഗലൂര്‍ അബ്ദുൽ ഹകീമിെൻറയും ആബിദയുടെയും മകളായ ഹാദിയയുടെ ഇഷ്ടവിനോദമാണ് ഫുട്ബാള്‍. മകളുടെ കായികപ്രകടനം ലോകം ശ്രദ്ധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ഫുട്ബാള്‍ പ്രേമിയായ പിതാവ് അബ്ദുൽ ഹകീം പറഞ്ഞു. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ അംഗീകൃത പരിശീലകനാണ് സഹോദരൻ ഹിഷാം.


