18
Oct 2023
Mon
18 Oct 2023 Mon

ഗാസയ്ക്കെതിരേ മൂന്നുലക്ഷത്തിലേറെ സൈനികരെ അണിനിരത്തി കരയുദ്ധ ഭീഷണി മുഴക്കുന്നതിനിടെ ഇസ്രായേലിൽ പേമാരിയും വെള്ളപ്പൊക്കവും. കാലാവസ്ഥ പ്രതികൂലമായതോടെ കരയുദ്ധം നീട്ടിവയ്ക്കാൻ ഇസ്രായേൽ നിർബന്ധിതരായിരിക്കുന്നുവെന്നാണ് റിപോർട്ടുകൾ. ടെൽഅവീവിലും ഹെർസ് ലിയയിലുമൊക്കെ വെള്ളപ്പൊക്കത്തിൽ കാറുകളടക്കം ഒഴുകിപ്പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തുലക്ഷത്തോളം ഗാസ നിവാസികളോട് ഒഴിഞ്ഞുപോവാൻ നിർദേശം നൽകിയരുന്ന ഇസ്രായേൽ പലായനം ചെയ്യുന്നവർക്കു നേരെ മിസൈലാക്രമണം നടത്തിയത് കഴിഞ്ഞദിവസമാണ്. ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് മോട്ടോർഘടിപ്പിച്ച പാരാഗ്ലൈഡറുകളിൽ അതിർത്തി കടന്നെത്തി ആക്രമണം നടത്തിയ 1200 ഹമാസ് പോരാളികൾ സൈനികരടക്കം നിരവധി പേരെ ബന്ദികളാക്കി കൊണ്ടുപോയിരുന്നു.
ബന്ദികൾ ഹമാസിന്റെ കൈവശമുള്ളതും ഗാസയിൽ കാത്തിരിക്കുന്ന വെല്ലുവിളികളെകുറിച്ചുള്ള ആശങ്കകളുമാണ് കരയുദ്ധം തുടങ്ങാൻ ഇസ്രായേലിനെ പിന്നോട്ടടിപ്പിച്ചിരുന്നത്. ഇതിനു പുറമേയാണ് കഴിഞ്ഞദിവസമുണ്ടായ പേമാരിയും വെള്ളപ്പൊക്കവും പ്രതിസന്ധി സൃഷ്ടിച്ചത്.