കൊച്ചി: എണ്ണം പറഞ്ഞ സിനിമകളിലൂടെ നിലവാരമുള്ള കോമഡികളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച സംവിധായകൻ സിദ്ദീഖിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നൽകി കേരളം. എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. മസ്ജിദ് അങ്കണത്തിൽ വച്ച് പൊലീസ് സംഘം ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മയ്യിത്ത് നിസ്കാരം പൂർത്തിയാക്കി ഭൗതികശരീരം ഖബർസ്ഥാനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
|
മസ്ജിദിലും പൊതുദർശനം നടന്ന കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ എത്തിയിരുന്നു. രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് വരെയായിരുന്നു കടവന്ത്രയിലെ പൊതുദർശനം. തുടർന്ന് പള്ളിക്കരയിലെ വസതിയിലേക്ക് കൊണ്ടുപോയ മൃതശരീരം വൈകീട്ട് അഞ്ചോടെയാണ് മസ്ജിദിൽ എത്തിച്ചത്. കരൾരോഗവും ന്യൂമോണിയയും അടക്കമുള്ള രോഗത്തിന് ചികിൽസയിലരിക്കെ ഹൃദയാഘാതമുണ്ടായ സിദ്ദീഖ് ചൊവ്വാഴ്ച രാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





