18
Mar 2024
Fri
18 Mar 2024 Fri
aravind kejriwal arrest

അഹ്‌മദ് ശരീഫ് പി എഴുതുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്തൊരു കാലം? എന്തൊരു കഥ. ഇത്തിരി സത്യവും നീതിയും കൈവശമുള്ളവരെല്ലാം ജയിലില്‍. ഭൂലോക ഫ്രോഡുകള്‍ മൊത്തം പുറത്തും. ഇതിനാണോ കലികാലം എന്ന് പറയുക. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ പോരാടി രംഗത്ത് വന്ന, പിന്നീട് ബിജെപിയുടെ അഴിമതിക്കെതിരെ പൊരുതുന്ന അരവിന്ദ് കെജ്രിവാള്‍ ഇന്ന് അഴികള്‍ക്കുള്ളിലാണ്.

ജനങ്ങള്‍ തിരഞ്ഞെടുത്ത കെജ്രിവാളും മനീഷ് സിസോഡിയയും അഴി എണ്ണുമ്പോള്‍ ഇലക്ടറല്‍ ബോണ്ടിലുടെ വമ്പന്‍ കള്ളപ്പണവും അഴിമതിയും മൂടി വെച്ചവര്‍ അര്‍ധരാത്രിയില്‍ നിലാവെളിച്ചം കണ്ടു പായുന്ന കോഴിയെപോലെ പറക്കുകയാണ്. കെജ്രിവാളോ സിസോഡിയയോ പണം വാങ്ങിയതിന് തെളിവില്ല. ഒരു നിയമം ഉദ്യോഗസ്ഥര്‍ കൊണ്ടു വന്നു. അത് തെറ്റെന്ന് മനസ്സിലായപ്പോള്‍ പിന്‍വലിച്ചു.

എന്നാല്‍ ആ നിയമം ഉപയോഗിച്ചു സ്വകാര്യവ്യക്തികള്‍ പണമുണ്ടാക്കി എന്നതാണ് ആരോപണം. അങ്ങനെയെങ്കില്‍ ബിജെപി ഭരണത്തില്‍ എല്ലാ കുത്തകകളും പണമുണ്ടാക്കുകയല്ലേ. അതിനാണ് അര്‍ധരാത്രി ഭീകരാവസ്ഥ സൃഷ്ടിച്ചു അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. അതിന് കൂട്ടുനിന്ന കോടതികളും അതാവശ്യ ഘട്ടങ്ങളില്‍ അനീതിക്ക് കൂട്ടാണ്.

കെജ്രിവാള്‍ വര്‍ഗീയ വാദിയല്ല. അഴിമതിക്കാരനല്ല. നല്ലൊരു ഭരണം ഡല്‍ഹിക്ക് കാഴ്ച്ച വച്ച വ്യക്തിയാണ്. ഇപ്പോള്‍ മോദിയുടെ പേടിസ്വപ്‌നവുമാണ്. അതിനാല്‍ കെജ്രിവാളിനെ തകര്‍ത്തേ പറ്റൂ. ഈ തിരഞ്ഞെടുപ്പ് അങ്ങനെ അട്ടിമറിക്കാനാവുമത്രെ. ജനം എല്ലാം കാണുന്നുണ്ട്. പക്ഷേ പ്രതികരിക്കുന്നില്ല.