
1985 മുതൽ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ബോർഡിൽ അംഗമായ അദ്ദേഹം ഷാബാനു കേസിലെ വ്യക്തിനിയമ ബോർഡ് ആക്ഷൻ കമ്മിറ്റി കൺവീനർ ആയി. രണ്ട് പതിറ്റാണ്ടുകാലം ബാബരി മസ്ജിദിനുവേണ്ടി നിയമപോരാട്ടം നടത്തിയ,അദ്ദേഹത്തിന്റെ മുൻ കൈയോടെ യു പി യിൽ നിലവിൽ വന്ന ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയാണ് പിന്നീട് ദേശീയ തലത്തിലുള്ള വേദിയായി മാറുകയും ഓൾ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തത്.
![]() |
|
സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ ദേശീയ കൺവീനറും മുതിർന്ന അഭിഭാഷകനും ആയിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളിലടക്കം നീതിയോടൊപ്പം നിന്ന സഫർയാബ് ജീലാനി ബാബരി മസ്ജിദ് കേസിൽ നീതിക്ക് വേണ്ടി സംസാരിക്കാനും ഒത്തുതീർപ്പടക്കമുള്ള സാധ്യതകൾ വന്നപ്പോഴും അന്തിമം വരെ പോരാടുമെന്നും ബാബരി മസ്ജിദ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും പ്രഖ്യാപിച്ചതാണ്. ഒടുവിൽ സുപ്രീംകോടതി വിധി വന്നപ്പോഴും അഞ്ചേക്കറ് ഭൂമി സ്വീകരിക്കില്ലെന്ന് പറഞ്ഞു സമുദായത്തിന്റെ ആത്മാഭിമാനം ഉയർത്തിപിടിച്ച മനുഷ്യൻ.