ഒട്ടേറെ രാഷ്ട്രീയ പരീക്ഷണങ്ങൾക്കൊടുവിൽ പി സി ജോർജ് കറങ്ങിത്തിരിഞ്ഞ് ബിജെപിയിലേക്ക്. ജനപക്ഷം പാർട്ടി പിരിച്ചുവിട്ട് പി.സി.ജോർജ് ബിജെപിയിൽ ചേരുന്നതിന് പി സി ജോർജ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ പാർട്ടി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജും പി സി ജോർജിന് ഒപ്പം ഡൽഹിയിലെത്തിയിട്ടുണ്ട്.
|
ഒരു വർഷമായി ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോരുന്നതിനിടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിലേക്ക് പി സി ജോർജ് എത്തിയത്. യുഡിഎഫിലും എൽഡിഎഫിലും മുമ്പ് നിലയുറപ്പിച്ചിരുന്ന പി സി ജോർജ് ജനപക്ഷം പാർട്ടിയുമായി മുന്നോട്ടുപോവാൻ ശ്രമിച്ചെങ്കിലും സ്വദേശമായ ഈരാട്ടുപേട്ടയിൽ പോലും വൻ തിരിച്ചടിയാണ് ലഭിച്ചത്. പി സി ജോർജിന്റെ മുസ് ലിം വിരുദ്ധ പ്രസ്താവനകൾക്കെതിരേ വ്യാപക പ്രതിഷേധങ്ങളും ഈരാറ്റുപേട്ടയിൽ നിന്നുണ്ടായി.
തുടർന്ന് ജനപക്ഷത്തെ എൻഡിഎ മുന്നണിയിൽ എത്തിക്കാൻ പി സി ജോർജ് ശ്രമിച്ചെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം അടക്കം നീക്കത്തെ എതിർത്തു. തുടർന്നാണ് ബിജെപിയിൽ അംഗത്വമെടുക്കാനുള്ള നീക്കം പി സി ജോർജ് സജീവമാക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





