പൊളിക്കലിനെതിരേ നൽകിയ കേസ് കോടതി പരിഗണിക്കാനിരിക്കെ ഉത്തർപ്രദേശിൽ 16ാം നൂറ്റാണ്ടിലെ ഷാഹി മസ്ജിദ് കനത്ത പൊലീസ് കാവലിൽ പൊളിച്ചുനീക്കി. പ്രയാഗ് രാജിലെ സൈദാബാദ് മാർക്കറ്റിലെ പള്ളിയാണ് ജനുവരി 9ന് പൊളിച്ചുനീക്കിയത്. 16ാം നൂറ്റാണ്ടിൽ ഷേർ ഷാ സൂരി നിർമിച്ച പള്ളിയാണ് റോഡ് വികസനത്തിന്റെ പേരിൽ പൊളിച്ചുനീക്കിയത്.
|
പൊളിക്കലിനെതിരേ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച പള്ളി പരിപാലന കമ്മിറ്റിയോട് കീഴ്ക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് കീഴ്ക്കോടതി ജനുവരി 16ന് ഹരജി പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കനത്ത പൊലീസ് കാവലിൽ പൊതുമരാമത്ത് വകുപ്പ് പള്ളി പൊളിച്ചതെന്ന് ഇമാം മുഹമ്മദ് ബാബുൽ ഹുസയ്ൻ പറഞ്ഞു. പൊളിക്കലിനെതിരായ കേസ് കോടതിയിലാണെന്ന് അറിയിച്ചിട്ടും അധികൃതർ വക വച്ചില്ലെന്നും ഇമാം വ്യക്തമാക്കി.
ചരിത്രപ്രധാനമായ പള്ളി പൊളിക്കുന്നതിനെതിരേ കഴിഞ്ഞവർഷം ആഗസ്തിലാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാർ രേഖകൾ പ്രകാരം പള്ളി നിൽക്കുന്നത് കൈയേറ്റ ഭൂമിയിലാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. റോഡ് വികസനത്തിന്റെ പേരിൽ ചരിത്രസ്മാരകമായ പള്ളി ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎന്നിലെ മുൻ ഉദ്യോഗസ്ഥൻ അശോക് സ്വെയിൻ ട്വീറ്റ് ചെയ്തു.
A historical mosque is being bulldozed in UP, India, to widen the road! pic.twitter.com/IsUWunoIJy
— Ashok Swain (@ashoswai) January 15, 2023



