29
Jan 2024
Fri
29 Jan 2024 Fri

തൃശൂരിൽ കൊക്കാല ഇറച്ചി മാർക്കറ്റിൽ 64കാരനെ തലയ്ക്കടിച്ചുകൊന്നു. ഹോട്ടൽ ജീവനക്കാരനായ കോടന്നൂർ സ്വദേശി കുന്നത്ത് പോൾ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ബന്ധു മടവാക്കര സ്വദേശി കുന്നത്ത് കൊച്ചുപോൾ എന്ന രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. രാത്രി എട്ടരയോടെ ഇരുവരും ഒന്നിച്ച് മദ്യപിച്ചു. ഇതിനിടെ തർക്കമുണ്ടാവുകയും പോൾ രവിയുടെ മുഖത്ത് അടിക്കുകയുമായിരുന്നു. ഇതിൻറെ വിരോധത്തിൽ മരമുട്ടിയുമായി വന്ന പ്രതി വരാന്തയിൽ കിടക്കുകയായിരുന്ന പോളിൻറെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്ഥലത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.