16
Aug 2024
Sun
16 Aug 2024 Sun
Kolkata doctor murder

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: കൊൽക്കത്ത മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോ​ഗമിക്കുകയാണു. അതോടൊപ്പം സംഭവത്തിൽ രാജ്യവ്യാപക പ്രക്ഷോഭവും നടക്കുന്നു. വനിതാ ഡോക്ടറെ ഒന്നിലധികം പേര് പീഡിപ്പിച്ചിട്ടുണ്ട് എന്ന നിലപാടിൽ ആണ് സിബിഐ ഉളളത്. ഈ സാഹചര്യത്തിൽ എല്ലാ വശവും പരിശോധിക്കാൻ ആണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.

Kolkata Doctor Rape Murder Case Live Updates Latest five Developments

സംഭവത്തിലെ 5 പുതിയ വിവരങ്ങൾ

Kolkata Doctor Rape Murder Case Live Updates Latest five Developments

1: അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധർ കൊൽക്കത്തയിലെത്തി. പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന ഉടൻ നടത്തുമെന്നാണ് വിവരം.

2: മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു. ഇദ്ദേഹത്തെ വെള്ളിയാഴ്ച ആണ് കസ്റ്റഡിയിൽ എടുത്തത്

3: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ധർണയോ റാലിയോ പാടില്ല, കൂട്ടം കൂടുകയോ ആയുധങ്ങളുമായി വരുകയോ പൊലീസിന്റെ കൃത്യ നിർവഹ​ണം തടസപ്പെടുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

4: പുതിയ സാഹചര്യത്തിൽ
ബം​ഗാളിലെ ആശുപത്രികളിൽ വനിത ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിച്ചു.
വനിത ഡോക്ടർമാരുടെ ജോലി സമയം പരമാവധി 12 മണിക്കൂറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വനിത ഡോക്ടർമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കിയേക്കും.

5: സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കത്തയച്ചു ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ആകെ അഞ്ചു ആവശ്യങ്ങൾ ആണ് കത്തിലുള്ളത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക