12
Nov 2025
Sat
12 Nov 2025 Sat
BJP worker committed suicide for deny seat in local election

തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തിരുവനന്തപുരം കാര്‍പറേഷനിലെ തൃക്കണാപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയാണ് മരിച്ചത്. മാധ്യമസ്ഥാപനങ്ങളിലേക്ക് വാട്‌സ്ആപ്പിലൂടെ ആത്മഹത്യാകുറിപ്പ് അയച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീറ്റ് നിഷേധത്തിനു പിന്നില്‍ ബിജെപി നേതാക്കളാണെന്നും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നുണ്ട്. മണ്ണ് മാഫിയക്കാരനെയാണ് തൃക്കണാപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നതെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനാല്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ ആനന്ദ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യ.

ALSO READ: സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമണം; അഞ്ചുപേര്‍ക്കെതിരേ കേസ്