വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ചൊവ്വാഴ്ച മോചിതനാവു അബ്ദുല്‍ റഹീം നിയമ സഹായ സമിതി അറിയിച്ചു. അപകടത്തില്‍ കഴുത്തിനുകീഴേക്കു തളര്‍ന്ന സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഹൗസ് ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്.
|
ദിയാധനം വാങ്ങി ബാലന്റെ കുടുംബം അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. ജനങ്ങളില്‍ നിന്ന് സമാഹരിച്ചു 34 കോടി രൂപയാണ് ദിയാധനമാണ് ബാലന്റെ കുടുംബത്തിന് നല്‍കിയത്. ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളില്‍ 20 വര്‍ഷം തടവ് ശിക്ഷയായിരുന്നു വിധി. ശിക്ഷാ കാലാവധി ഈ മാസം 19ാം തീയതി അവസാനിക്കും. സൗദിയിലെ പെരുന്നാള്‍ അവധി കൂടി കഴിഞ്ഞായിരിക്കും അബ്ദുറഹീം നാട്ടിലെത്തുക.
ALSO READ: കോഴിക്കോട്ട് കാറിനു തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ്



