02
Sep 2024
Mon
02 Sep 2024 Mon
Tamilnadu BSP leader killing encounter

ചെന്നൈ: തമിഴ്നാട്ടിനെ ഞെട്ടിച്ച് വീണ്ടും ദുരൂഹമായ ഏറ്റുമുട്ടല്‍ കൊല. (Another encounter killing in Tamil Nadu; Police also shot dead the second accused in the BSP leader’s murder case) ബിഎസ്പി സംസ്ഥാന നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്ധ്രാപ്രദേശില്‍ നിന്ന് ഇന്നലെ പിടികൂടിയ സീസിന്‍ രാജയാണ് കൊല്ലപ്പെട്ടത്. പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് ഭാഷ്യം.

കടപ്പ ജില്ലയില്‍ നിന്നാണ് സീനിന്‍ രാജയെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ചെന്നൈയിലേക്ക് എത്തിച്ചു. നീലങ്കരൈ എന്ന സ്ഥത്തുവെച്ച് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. അതേസമയം, പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ALSO READ: കോഴിക്കോട് മധ്യവയസ്കന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെന്ന് പരാതി; ഭർത്താവിനെതിരേ ഭാര്യയുടെ വെളിപ്പെടുത്തല്‍

ആംസ്ട്രോങ് കൊലക്കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. നേരത്തേ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ അപ്പു എന്ന പ്രതിയെയും പൊലീസ് കൊലപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിയുതിര്‍ത്തു എന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്.

തമിഴ്നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ബിഎസ് പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം. ജൂലൈ അഞ്ചിനായിരുന്നു പേരംബൂരില്‍ വെച്ച് ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്. കേസില്‍ ഇതുവരെ 29 പ്രതികളാണ് അറസ്റ്റിലായത്. ആംസ്ട്രോങ്ങിന്റെ കൊലപാതകം ഡിഎംകെ സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.

സംഭവത്തില്‍ ഗുണ്ടാ സംഘങ്ങളുടെ ഇടപെടലുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഏറെ വിവാദമായ സംഭവത്തില്‍ രണ്ടു പ്രതികളെയും പോലീസ് വെടിവച്ചുകൊന്നത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കിയേക്കും.