30
Jul 2023
Sun
30 Jul 2023 Sun

ഭോപാൽ: ബിജെപി നേതാവിന്റെ മകനടക്കമുള്ള നാലം​ഗസംഘം യുവതിയെയും പ്രായപൂർത്തിയാവാത്ത സഹോദരിയെയും കൂട്ടബലാൽസം​ഗം ചെയ്തു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് സംഭവം. ബലാൽസം​ഗത്തിനിരയായ പെൺകുട്ടികളിലൊരാൾ ജീവനൊടുക്കാൻ ശ്രമിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി ജില്ലാ നേതാവിന്റെ മകനടക്കമുള്ളവർക്കെതിരേയാണ് പെൺകുട്ടികൾ പരാതി നൽകിയത്. പ്രതികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. ഇതിനു പിന്നാലെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരകളും പ്രതികളും വിദ്യാർഥികളാണ്. ഉന്നാവോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതികൾ താമസിക്കുന്നത്.

വീട്ടിൽ കയറിയാണ് പ്രതികൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാൽസം​ഗം ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു. ഇതിനു ശേഷമാണ് പെൺകുട്ടികളിലൊരാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. ഒളിവിൽ പോയ പ്രതികളെക്കുറിച്ചു വിവരം തരുന്നവർക്ക് പൊലീസ് 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.