16
Feb 2025
Thu
16 Feb 2025 Thu
CAPE TOWN

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ ‘അഭിനയിച്ച്’ തെളിഞ്ഞ നേതാക്കള്‍ സിനിമയില്‍ ഒരു കൈനോക്കുന്നു. (‘Cape Town’ starring 11 political leaders from Kerala to hit the theatres) പുതുമുഖങ്ങളായ അഖില്‍രാജ്,അനന്ദു പടിക്കല്‍,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കേപ് ടൗണ്‍’ എന്ന സിനിമ റിലീസിനൊരുങ്ങുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം’ എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ 8 വര്‍ഷത്തെ ശ്രമഫലമാണ് നിരവധി രാഷ്ട്രീയക്കാര്‍ അണിനിരക്കുന്ന ഈ സിനിമ.

പുതു മുഖങ്ങളോടൊപ്പം എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും യു പ്രതിഭയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അവരോടൊപ്പം വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 11 ഓളം രാഷ്ട്രീയനേതാക്കളും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ അവസാന ഭാഗത്ത് തമിഴ്നടന്‍ വിജയ്യും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ALSO READ: ആറ് മണിക്കൂര്‍ മാത്രം പ്രത്യക്ഷപ്പെടും; ഗുജറാത്തിലെ ഈ അല്‍ഭുത ക്ഷേത്രത്തില്‍ ഒരു ദിവസം രണ്ടുതവണ ആര്‍ക്കും പോകാനാവില്ല

രാജാ രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി, എംഎല്‍എമാരായ മുകേഷ്, എം നൗഷാദ്, മുന്‍ എം പി സോമപ്രസാദ്, കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സൂരജ് രവി, ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരും വേഷമിടുന്നു.

ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബുവാണ് ഈണമിട്ടത്. സംഗീത സംവിധായകന്‍ രവീന്ദ്രന്റെ മകന്‍ നവീന്‍ മാധവ്, യു പ്രതിഭ എംഎല്‍എ, പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, എം എസ് സൗമ്യ, രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലക്ഷ്മണ്‍, എം ലക്ഷ്മി എന്നിവര്‍ ആലപിക്കുന്നു.

ജോഷ്വ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍, ദില്‍പ് കുമാര്‍ ശാസ്താം കോട്ട എന്നിവരും ആലപിക്കുന്നുണ്ട്. അലങ്കാര്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവരാണ് കാമറ കൈകാര്യം ചെയ്തത്. വിഎഫ്എക്സ്-മായാന്‍സ് സ്റ്റുഡിയോ, തിരുവനന്തപുരം, ബിജിഎം-ശ്രീക്, പിആര്‍ഒ- എ എസ്. ദിനേശ്, ബി വി അരുണ്‍ കുമാര്‍.

ചിത്രത്തിന്റെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശിപ്പിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, സംവിധായകന്‍ ശിവരാജ്, നിര്‍മാതാവ് ദിലീപ്കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ പങ്കെടുത്തു.