29
Jun 2023
Sun
29 Jun 2023 Sun

ന്യൂഡൽഹി: റസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണമുന്നയിച്ച വനിതാ താരങ്ങളോട് തെളിവുകള്‍ ഹാജരാക്കാന്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവായി ഫോട്ടോകളും ഓഡിയോയും വീഡിയോയും കൈമാറാനാണ് ആവശ്യം. ബ്രിജ് ഭൂഷൺ മാറിടത്തും വയറിലും കൈവെച്ച് അമർത്തിയെന്നും തലോടിയെന്നും പരാതിപ്പെട്ട താരങ്ങളോടാണ് തെളിവുകൾ ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിജ് ഭൂഷൺ കെട്ടിപ്പിടിച്ചുവെന്ന് ആരോപിച്ച താരത്തോട് സംഭവത്തിന്റെ ഫോട്ടോ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എക്‌സ്പ്രസാണ് ഈ വിവരം പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഫ്‌ഐആർ പ്രകാരം, 2016 നും 2019 നും ഇടയിൽ ബ്രിജ്ഭൂഷണിന്റെ ബംഗ്ലാവിന്റെ വിലാസമായ അശോക റോഡിലെ ഡബ്ല്യുഎഫ്‌ഐ ഓഫീസിലും വിദേശത്ത് നടന്ന ടൂർണമെന്റുകളിലും ലൈംഗിക പീഡന സംഭവങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നു. സിആർപിസി സെക്ഷൻ 91 പ്രകാരം ജൂൺ 5 ന് വനിതാ ഗുസ്തിക്കാർക്ക് പ്രത്യേക നോട്ടീസ് നൽകുകയും അവർക്ക് പ്രതികരിക്കാൻ ഒരു ദിവസം നൽകുകയും ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഞങ്ങളുടെ കൈവശമുള്ള എല്ലാ തെളിവുകളും ഞങ്ങൾ നൽകിയിട്ടുണ്ട്. ഞങ്ങളുടെ ബന്ധുക്കളിലൊരാളും അവർ ആവശ്യപ്പെട്ട പ്രകാരം തെളിവുകൾ പൊലീസിന് നൽകിയിട്ടുണ്ട്, വിഷയത്തിൽ ഒരു ഗുസ്തിതാരം പ്രതികരിച്ചു. പരാതിക്കാരിലൊരാൾ പറയുന്നതനുസരിച്ച്, എഫ്‌ഐആറിൽ സൂചിപ്പിച്ചതുപോലെ, വിദേശത്ത് ഒരു പ്രധാന മെഡൽ നേടിയതിന് ശേഷം സിങ് താരത്തെ 10 മുതൽ 15 സെക്കൻഡ് വരെ മുറുകെ കെട്ടിപ്പിടിച്ചുവെന്നാണ്. ഈ പരാതികളുടെ തെളിവുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.