18
Jan 2025
Tue
18 Jan 2025 Tue

ഗസയില്‍ നടത്തിയ കൂട്ടക്കുരുതിക്കു ശേഷവും ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനും കഴിയാതെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടേണ്ടി വന്ന ഗതികേടിനു പിന്നാലെ ഇസ്രായേല്‍ സൈനിക മേധാവി സ്റ്റാഫ് ലഫ്. ജനറല്‍ ഹെര്‍സി ഹലേവിയും ഐഡിഎഫ് ദക്ഷിണ കമാന്‍ഡ് മേധാവി മേജര്‍ ജനറല്‍ യാരോന്‍ ഫിങ്കല്‍മാനും രാജിവയ്ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ കടന്നുകയറി നടത്തിയ ആക്രമണം ചെറുക്കാനാവാതെ പോയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ഇരുവരും അറിയിച്ചു. മാര്‍ച്ച് ആറിന് പദവിയൊഴിയുമെന്ന് പ്രതിരോധമന്ത്രിക്ക് അയച്ച കത്തില്‍ ഹെര്‍സി ഹലേവി അറിയിച്ചു. അതേസമയം യാരോന്‍ രാജി വയ്്ക്കുന്ന തീയതി അറിയിച്ചിട്ടില്ല.

ALSO READ: ഹമാസും ഇസ്രായേലും മോചിപ്പിച്ചവരുടെ ആരോഗ്യസ്ഥിതി നോക്കൂ; ഇതാണ് അധിനിവേശവും പ്രതിരോധവും തമ്മിലെ വ്യത്യാസമെന്ന് ഹമാസ്